പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. പ്രദേശത്തിന്റെ ഗ്രാമീണമേഖലകളിലാണ് അനധികൃത മണ്ണെടുപ്പ് പൊടിപൊടിക്കുന്നത്. എന്നാല്‍ അന്വേഷണങ്ങള്‍ക്കോ പരിശോധനകള്‍ക്കോ തയ്യാറാകാതെ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്.
കുന്നിക്കോട് മേഖലയിലെ ഇളമ്പല്‍, കോട്ടവട്ടം, മരങ്ങാട്, പൈനാപ്പിള്‍ ജംഗ്ഷന്, പത്തനാപുരം മേഖലയില്‍ പിടവൂര്‍, മഞ്ചള്ളൂര്‍, പാടം, മാങ്കോട് എന്നിവിടങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകമാകുന്നത്. ഇതിനു പുറമെ സമീപജില്ലകളിലേക്കും ഇവിടെ നിന്നും മണ്ണ് എത്തിക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ കുന്നുകള്‍ വ്യാപകമായി ഇടിച്ചുനിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് കൂടുതലും നിക്ഷേപിക്കപ്പെടുന്നത് വയലുകളിലും കൃഷിയിടങ്ങളിലുമാണ് എന്നതാണ് സത്യാവസ്ഥ.മേഖലയില്‍ രാത്രിയിലുള്ള പെട്രോളിങും ശക്തമല്ല. ഇതും മണ്ണെടുപ്പ് സംഘങ്ങള്‍ക്ക് സഹായകമാകുന്നുണ്ട്. വീടുവയ്ക്കാനായിട്ടാണ് പലരും മണ്ണെടുക്കാനുളള അനുവാദം സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതിലും അധികം സ്ഥലം മണ്ണിട്ട് നികത്തിയെടുക്കുന്നു. പലപ്പോഴും വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ സമീപത്തെ നീര്‍ചാലുകളും ജലാശയങ്ങളും ഇല്ലാതാകുകയാണ്.
എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറാകുന്നില്ല. ഒരു മാസത്തിനിടയില്‍ മാത്രം ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ് മണ്ണിട്ട് നികത്തിയത്. പ്രദേശവാസികള്‍ നിരവധിതവണ വില്ലേജിലും പോലീസിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞദിവസം പത്തനാപുരം പോലീസ് അനധികൃതമായി മണ്ണെടുത്തതിന്റെ പേരില്‍ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം കൊല്ലം റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: