കുന്നത്തൂര്‍: പാത്രകച്ചവടക്കാരനായ തമിഴ്നാട് സ്വദേശി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികളെ ശൂരനാട് പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ രണ്ടിനാണ് തെങ്കാശി കല്ലംപുളി രാജീവ്ഗാന്ധി സ്ട്രീറ്റില്‍ ചെല്ലദുരൈ (53) യെ ശൂരനാട് വടക്ക് ആനയടിയില്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അമിതമദ്യപാനം മൂലം രക്തം ഛര്‍ദിച്ച് മരിച്ചത് എന്നായിരുന്നു ആദ്യ സംശയം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലും, നാഭിയിലും മര്‍ദനമേറ്റതിന്റെ പാട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. പുതുവര്‍ഷദിവസം ഈ വിദ്യാര്‍ത്ഥികള്‍ ചെല്ലദുരൈയുടെ വാടകമുറിയ്ക്ക് സമീപമിരുന്നു മദ്യപിക്കുകയും വീണ്ടും മദ്യം വാങ്ങാന്‍ ഇയാളോട് പണം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം ആകുകയും വിദ്യാര്‍ത്ഥികള്‍ ഇയാളെ മര്‍ദിച്ചിട്ട് കടന്ന് കളയുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: