തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം കേന്ദ്രസര്‍ക്കാരിനെതിരേ കളളപ്രചാരണം നടത്തിയവര്‍ക്കുളള മറുപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇനിയെങ്കിലും കള്ളപ്രചാരണം അവസാനിപ്പിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക പരിഷ്കരണത്തിന്റെ പേരില്‍ നരേന്ദ്രമോദിയെ ജനം തള്ളിക്കളയുമെന്ന് പറഞ്ഞ വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടിക്ക് 2 സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പില്‍ നഷ്ടമായതെന്ന് കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി. എന്നാല്‍ ബിജെപി 3 സീറ്റുകളും വിജയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനം അംഗീകരിക്കുന്നു എന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലം നഗരസഭ, പെരുമ്പാവൂര്‍ കൂവപ്പടി, റാന്നി പഴവങ്ങാടി എന്നീ വാര്‍ഡുകളാണ് ബിജെപി നിലനിര്‍ത്തിയത്. കൊല്ലം നഗരസഭയിലെ തേവള്ളി ഡിവിഷനില്‍ 446 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്. ബിജെപി കൗണ്‍സിലറായിരുന്ന അന്തരിച്ച കോകിലയുടെ അമ്മ ബി. ഷൈലജയാണ് ഇവിടെ വിജയിച്ചത്. റാന്നി പഴവങ്ങാടി വാര്‍ഡില്‍ സി ജി തങ്കപ്പന് പിള്ള 35 വോട്ടുകള്‍ക്കും പെരുമ്പാവൂര്‍ കൂവപ്പള്ളി വാര്‍ഡില്‍ എന്‍ ഹരിദാസ് 70 വോട്ടിനുമാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: