കണ്ണൂര്‍: പുതിയ ഡിസിസി പ്രസിഡണ്ടായി സതീശന് പാച്ചേനിയെ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിച്ച ശേഷം നടന്ന ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ദയനീയ തോല്‍വി. പിണറായി പഞ്ചായത്തിലെ പടന്നക്കര, കണ്ണപുരം പഞ്ചായത്തിലെ മൊട്ടമ്മല്‍, ചെറുപുഴ പഞ്ചായത്തിലെ രാജഗിരി എന്നീ വാര്ഡുളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. പടന്നക്കര, മൊട്ടമ്മല്‍ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ രാജഗിരി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. മൊട്ടമ്മല്‍, പടന്നക്കര വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ഉപതെരഞ്ഞെടുപ്പ് നടന്ന ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സ് സിറ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടതോടെ യുഡിഎഫിന് ഭരണം നഷ്ടമാകും. ആകെ പത്തൊന്‍പത് അംഗങ്ങളാണ് ചെറുപുഴ പഞ്ചായത്തിലുള്ളത്. നേരത്തെ യുഡിഎഫിന് ഒന്‍പതും എല്‍ഡിഎഫിന് എട്ടും കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന് രണ്ട് അംഗങ്ങളുമാണുണ്ടായത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിന് പിണഞ്ഞതോടെ യുഡിഎഫിന്റെത് എട്ട് സീറ്റായി ചുരുങ്ങി. ഇപ്പോള്‍ ഒന്‍പത് സീറ്റുള്ള എല്‍ഡിഎഫ് കേരള കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരണം കയ്യാളാനുള്ള ശ്രമമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: