പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പണിത കംഫര്‍ട്ട് സ്റ്റേഷന് നാട്ടുകാര്‍ക്കും ടാക്സിക്കാര്‍ക്കും ദുരിതമായി മാറുന്നു. പത്ത് വര്‍ഷം മുമ്പാണ് ടൗണിലെ ടാക്സി സ്റ്റാന്റിന് സമീപം ലക്ഷങ്ങള്‍ മുടക്കി കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഇവിടുത്തെ മാലിന്യം സംസ്കരിക്കുന്നതിന് ആവശ്യമായ ടാങ്ക് നിര്‍മ്മിക്കാത്തതിനാല്‍ ഈ കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗപ്രദമായില്ല.
ഇതിലേക്കാവശ്യമായ വെള്ളം എത്തിക്കുന്നതിന് ടാങ്കും സ്ഥാപിച്ചതാണ്. സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാത്തതിനാല്‍ തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇതിന് അനുവദിച്ച തുക ഉദ്യോഗസ്ഥരും കരാറുകാരും ബില്‍ എഴുതി എടുക്കുകയും ചെയ്തു. ഇതിനോട് ചേര്‍ന്നാണ് ടാക്സി സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്. കംഫര്‍ട്ട് സ്റ്റേഷന് നിര്‍മ്മിച്ചത് മൂലം ടാക്സി സ്റ്റാന്റിന്റെ വിസ്തൃതി കുറയുകയും ചെയ്തു. തിരക്കേറിയ കാരണത്താല്‍ കെട്ടിട ഭാഗം ഇടിച്ച് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ നിയമ തടസം കാരണം ഇത് നീക്കം ചെയ്യാന്‍ സാധിക്കുന്നില്ല.
ഇവിടെ പാറക്കെട്ടായാതുമൂലമാണ് സെപ്റ്റിക്ടാങ്കിന്റെ കുഴി എടുക്കാന്‍ കഴിയാത്തതെന്നാണ് അധികാരികള്‍ പറയുന്നത്. ടൗണിലെത്തുന്ന നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ കംഫര്‍ട്ട് സ്റ്റേഷന് ഇല്ലാത്തത് മൂലം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഇവിടെ റെഡിമെയ്ഡ് ടാങ്ക് സ്ഥാപിച്ച് തുറന്ന് കൊടുക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: