ആലപ്പുഴ: ഭക്ഷ്യഭദ്രത നിയമപ്രകാരം 1,04,808 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ വിതരണത്തിന് ലക്ഷ്യമിട്ടത്. ഇതില്‍ വിതരണം ചെയ്തത് 45,578 ടണ്‍ ഭക്ഷ്യധാന്യം മാത്രമാണ്. അന്ത്യോദയ അന്നയോജന പദ്ധതിയില്‍ 17,910 ടണ്‍ ഭക്ഷ്യധാന്യത്തിന്റെ സ്ഥാനത്ത് 10,662 ടണ്‍ വിതരണം ചെയ്യാനായി. 11,745 കിലോലീറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 5,400 കിലോലീറ്റര്‍ മാത്രമാണ് വിതരണം ചെയ്തത്. ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്.
തൊഴില്‍ വകുപ്പ് 905 പരിശോധന വിവിധ കേന്ദ്രങ്ങളിലായി നടത്തിയതില്‍ ഡിസംബര്‍ വരെയായി 2,020 ക്രമക്കേടുകള്‍ കണ്ടെത്തി. 43 തൊഴില്‍ കേസുകളാണ് ഇക്കാലയളവില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. 262 കേസുകളില്‍ 51 എണ്ണം തീര്‍പ്പാക്കി. ജില്ലയില്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്ള വിദ്യാര്‍ത്ഥികള്‍ 1,18,763 ആണ്. 1,286 ടണ്‍ഭക്ഷ്യധാന്യം ലഭിച്ചത് മുഴുവന്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ നിന്ന് പഠനം നിര്‍ത്തുന്നവരുടെ എണ്ണം 4,250 ആണ്. പട്ടിക വിഭാഗക്കാര്‍ക്കായി 497 വീടുനിര്‍മിക്കാന്‍ ലക്ഷ്യമിട്ടത് പൂര്‍ത്തീകരിച്ചു. 756 പേര്‍ക്കാണ് ചികിത്സ ധനസഹായം നല്‍കിയത്. ഭൂരഹിതരില്‍ 36 പേര്‍ക്ക് ഭൂമി നല്കി. 5,765 വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രില് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു.
2,150 അങ്കണവാടികള്‍ വഴി 96,119 കുട്ടികളെയാണ് പരിപാലിക്കുന്നത്. 442 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് കണ്ടെത്തി. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള പോഷകാഹാര പദ്ധതിയിലായി 8.4 ലക്ഷം കിലോഗ്രാം ഭക്ഷ്യധാന്യം വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: