കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിന് കേസ് ജയിക്കാന്‍ കഴിയുമെന്ന് ജലവിഭവന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. നിലവിലുള്ള അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി നിലനിര്‍ത്തണമെന്ന വാദത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കേരളത്തിന് എതിരല്ലെന്ന ജസ്റ്റീസ് കെ.ടി.തോമസിന്റെ അഭിപ്രായം ശരിയായിരിക്കാം. എന്നാല്‍ രേഖകള്‍ എല്ലാം കിട്ടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭ സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് അടുത്തമാസം നാലിന് അന്തിമതീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: