പോണ്ടിച്ചേരി: പുതുശേരിയില്‍ ഔദ്യോഗിക ജോലികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിയ മുഖ്യമന്ത്രി നാരായണ സ്വാമിയുടെ നടപടി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ കിരണ്‍ ബേദി റദ്ദാക്കി.
സര്‍ക്കാര്‍ പദ്ധതികള്‍ നിരീക്ഷിക്കാനും നടപടികളിലെ വീഴ്ചകളും അഴിമതികളും കണ്ടെത്താനും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കണമെന്ന നിലപാടിലാണ് ഗവര്‍ണ്ണര്‍. അതിന് കഠിന ശ്രമം നടത്തിവരുമ്പോഴാണ് മുഖ്യമന്ത്രി കടകവിരുദ്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാണ് ഗവര്‍ണ്ണറെ പ്രകോപിപ്പിച്ചത്. സംഭവം മുഖ്യനും ഗവര്‍ണ്ണറും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തി. ചൊവ്വാഴ്ചയാണ് ഔദ്യോഗിക ജോലികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി മുഖ്യമിന്തി ഉത്തരവിട്ടത്.
വിവിധ വകുപ്പുകളുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങള്‍ കൈമാറാനും മറ്റുമായി കിരണ്‍ ബേദി വാട്ട്സാപ്പ് ഗ്രൂപ്പ് വരെ രൂപീകരിച്ചിരുന്നു. ഇതില്‍ വരുന്ന സന്ദേശങ്ങള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് നടപടിയെടുക്കാനും രാജ് നിവാസില്‍ പ്രത്യേക ഓഫീസറെയും നിയമിച്ചു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
തുടര്‍ന്നാണ് ഈ നടപടി വിലക്കിയത്. ഔദ്യോഗിക നടപടികളുടെ വിശദാംശങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ലഭിക്കുമെന്നു പറഞ്ഞാണ് സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിരോധിച്ചത്.
ഔദ്യോഗിക വിവരങ്ങള്‍ പരസ്പരം അറിയിക്കാന്‍ വാട്ട്സാപ്പും ഗ്രൂപ്പുമുണ്ടാക്കരുത്. മുഖ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.ഉത്തരവ് വന്ന് ഒരു ദിവസം തികയും മുന്‍പ് ഗവര്‍ണ്ണര്‍ അത് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: