ന്യൂദല്‍ഹി: കൊടും ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ 15000 കോടി രൂപയുടെ സ്വത്ത് യുഎഇ കണ്ടുകെട്ടിയതായി ബിജെപി. ഭാരത സര്‍ക്കാര്‍ നല്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ദുബായ് സര്‍ക്കാരിന്റെ നടപടിയെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ബിജെപി ട്വീറ്റ് ചെയ്തു.
ദാവൂദിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങള്‍ മോദി സര്‍ക്കാര്‍ യുഎഇ ഭരണകൂടത്തിന് കൈമാറിയിരുന്നു.
കേന്ദ്രത്തിന്റെ വലിയ നേട്ടമാണിതെന്നാണ് വിലയിരുത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലാണ് ഈ വിഷയം യുഎഇ സര്‍ക്കാരിനോട് ഉന്നയിച്ചത്. അടിയന്തരമായി ഇടപെടാനും സ്വത്ത് പിടിച്ചെടുക്കാനും ദോവല്‍ അധികൃതരോട് അഭ്യര്‍ഥിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ കഴിയുന്ന, 93ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ദാവൂദിനെ വിട്ടുനല്‍കണമെന്ന് ഭാരതം പലകുറി ആവശ്യപ്പെട്ടിരുന്നു.
യുഎഇയിലും വലിയ സാമ്രാജ്യമുള്ള ദാവൂദ് ഇടയ്ക്ക് ഇവിടെയാണ് താമസിക്കുന്നത്.ദാവൂദിനെ അല്‍ഖ്വയ്ദയുമായി ബന്ധുള്ള കൊടും ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: