പേട്ട: കരിക്കകം റെയില്‍വേ പാലത്തിന് അടിഭാഗത്തെ ആറ്റുവരമ്പ് റോഡ് നവീകരണം പ്രഹസനമാവുന്നു. ആറ്റിന് തീരത്തെ മരം പിഴുത് മാറ്റിയ കുഴി പൂഴി മണ്ണിട്ട് മൂടിയും സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് മണല്‍ ചാക്ക് അടുക്കുകയുമാണ് ചെയ്യുന്നത്. പാര്‍വ്വതി പുത്തനാറിന്റെ നവീകരണ ബൃഹത് പദ്ധതിയില്‍ ശരിയായ വിധത്തില്‍ നിര്‍മ്മാണം നടത്താമെന്നാണ് അധികൃതര്‍ പറയുന്നത്. റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പിന്റെ നടപടി.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് റോഡ് വികസനത്തിന്റെ പേരിലാണ് പിഡബ്ല്യുഡിയെക്കൊണ്ട് മരം പിഴുത് മാറ്റിയത്. ഇതോടെ ആറ്റിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. മന്ത്രി കടകംപളളിയും ബന്ധു ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ശ്രീകുമാറുമാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. കരിക്കകം വാര്‍ഡ് കൗണ്‍സിലറെ അറിയിക്കാതെയായിരുന്നു ഇത്.
ആഴ്ചകള്‍ക്കുളളില്‍ റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും നടന്നില്ല. നവീകരണത്തിന് വേണ്ട ഫണ്ടില്ലായെന്നാണ് നഗരസഭ, പിഡബ്ല്യുഡി, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ്, ഇറിഗേഷന്‍ തുടങ്ങിയ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ അപകട സാധ്യത ചൂണ്ടിക്കാട്ടിയാണ് വളളക്കടവ് പ്രദേശത്ത് ഇറിഗേഷനും പിഡബ്ല്യുഡിയും പുത്തനാറ്റില്‍ നവീകരണം നടത്തുന്നത്. രാഷ്ട്രീയ ചുവപിടിച്ചുളള വികസന വേര്‍തിരിവാണ് ഇവിടെ അധികൃതര്‍ സാധ്യമാക്കിയിരിക്കുന്നതെന്നുളളതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: