തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ പിന്‍വാതില്‍ നിയമനങ്ങള്‍ നിര്‍ത്തലാക്ക ണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്.എസ് . രാജീവ് ആവശ്യപ്പെട്ടു. നിയമനം പിഎസ്സിക്ക് വിടണം. താല്കാലിക അടിസ്ഥാനത്തില്‍ 300 ല്‍ പരം ഒഴിവുകള്‍ ആണ് ബോര്‍ഡ് നികത്താന്‍ പോകുന്നത്.
മുമ്പ് എല്‍ബിഎസ് വഴി നിയമനം നടത്താന്‍ ബോര്‍ഡ് 40 ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പരീക്ഷ നടത്തിയില്ല. ഇതുവഴി ബോര്‍ഡിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. സ്പെഷ്യല്‍ റൂള്‍സ് അമന്‍ഡ്മെന്റ് ചെയ്തിട്ടും പിഎസ്സിക്ക് നിയമനങ്ങള്‍ വിടാന്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാകത്തതിനു പിന്നില്‍ സാമ്പത്തിക അഴിമതിയാണ്.
കഴിഞ്ഞ 12 വര്‍ഷത്തെ നിയമനങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും താല്‍ക്കാലിക നിയമനങ്ങള്‍ റദ്ദുചെയ്ത് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: