ശബരിമല: കരിമലവഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ് അനുവദിക്കുമെന്ന ബോര്‍ഡ് തീരുമാനം പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇതുവഴി എത്തുന്ന തീര്‍ത്ഥാടകരുടെ ദുരിതം കണക്കിലെടുത്താണ് പ്രധാന നിരയില്‍ കാത്തുനില്‍ക്കാതെ പ്രത്യേക പാസ് അനുവദിക്കാന്‍ തീരുമാനിച്ചത്.
കരിമല ടോപ്പില്‍ ഭക്തര്‍ക്ക് പാസുകള്‍ വിതരണം ചെയ്യുന്നതോടെ അനര്‍ഹര്‍ക്ക് പാസ് ലഭ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കരിമലയില്നിന്നും പാസുമായെത്തുന്ന തീര്‍ത്ഥാടകരെ ചന്ദ്രാനന്ദന്‍ റോഡിലൂടെ കടത്തിവിട്ട് സന്നിധാനത്തെ വെര്ച്ച്വല്ക്യൂവിലൂടെ പടി ചവിട്ടാന്‍ അനുവദിക്കുക എന്നതായിരുന്നു ലക്ഷ്യം.
പ്രസിഡന്റിന്റെ പ്രഖ്യാപനം മുഖവിലയ്ക്കെടുത്ത് വന്ന തീര്‍ത്ഥാടകര്‍ക്ക് പാസ് ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. ദിവസേന ആയിരക്കണക്കിന് പേരാണ് കരിമലവഴി നടന്നുവരുന്നത്. കരിമലയില്‍ പാസ് വിതരണം നടക്കുന്നുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്. എന്നാല്‍ ഇല്ലെന്നാണ് തീര്‍ത്ഥാാടകര്‍ പറയുന്നത്. പ്രഖ്യാപനത്തിനുശേഷം ആദ്യദിനങ്ങളില്‍ പാസ് വിതരണം ആരംഭിച്ചിരുന്നു.
മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും നല്‍കാനുള്ള പാസുകള്‍ ലഭ്യമായില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. ഇതുമൂലം പാസ് വിതരണം ആരംഭിച്ചപ്പോള്‍ തന്നെ കൂട്ടമായി എത്തിയ അയ്യപ്പഭക്തര്‍ പാസിനായി പിടിവലിയും തിരക്കും കൂട്ടിയിരുന്നു. ഇതോടെ വിതരണം നിര്‍ത്തിവെക്കേണ്ടതായി വന്നു. ഇതിനിടയില്‍ ജീവനക്കാരുടെ കൈവശമുളള പാസും അയ്യപ്പഭക്തര്‍ കീറികളഞ്ഞിരുന്നു.
പാസ് കിട്ടാത്ത ചിലര്‍ ജീവനക്കാരുടെ ഇടയിലേക്ക് തളളിക്കയറിയതിനാല് തിരക്കിനിടയില്‍പെട്ട് ജീവനക്കാര്‍ക്ക് ചെറിയതോതില്‍ പരിക്കേറ്റിരുന്നു.
പതിനായിരം പാസാണ് വിതരണത്തിനായി ഇവര്കൊണ്ടുപോയിരുന്നത് എന്നാല്‍ ഒരു ദിവസം 25,000ത്തിലധിധികം ഭക്തരാണ് കാല്‍നടയായി കരിമല കല്ലിടാംകുന്ന് വഴി പമ്പയിലേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: