ശബരിമല: എരുമേലി-പമ്പ പരമ്പരാഗത കാനനപാതയില്‍ കുടിവെള്ളമില്ല. പ്ളാസ്റ്റിക്ക് നിരോധിച്ചതുമൂലം കടകളില്‍ കുപ്പിവെള്ളം ലഭ്യമല്ല.
അമിതവില നല്കി വാങ്ങുന്ന ശീതള പാനീയങ്ങളാകട്ടെ 300 മില്ലി മാത്രമേ ഉണ്ടാകാറുള്ളു. മാത്രമല്ല ഇവ ദാഹം വര്‍ദ്ധിപ്പിക്കും.
കാനനപാതയിലേക്ക് പ്രവേശിക്കും മുമ്പ് കുപ്പികളില്‍ വെള്ളം ശേഖരിച്ചാണ് ഭക്തര്‍ യാത്ര ആരംഭിക്കുന്നതെങ്കിലും കിലോമീറ്ററുകള്‍ വരുന്ന കാനനപാത താണ്ടാന്‍ ഈ വെള്ളം തികയില്ല. കുട്ടികളും വൃദ്ധരും അടക്കമുള്ള തീര്‍ത്ഥാടക സംഘം ശേഖരിച്ചുവച്ച കുടിവെള്ളം കുന്നും മലകളുമുള്ള യാത്രയില്‍ ആദ്യമണിക്കൂറില്‍ തന്നെ കുടിച്ചുതീരും.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ യാത്രയാണ് എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ളത്. ആദ്യദിനം അഴുതയില്‍ എത്തി വിശ്രമിക്കും. രണ്ടാം ദിനമാണ് പമ്പയിലേക്കുള്ള യാത്ര. രാത്രികാലങ്ങളില്‍ വനത്തിലൂടെ യാത്രചെയ്യാന്‍ തീര്‍ത്ഥാടകരെ അനുവദിക്കാറില്ല.
കാട്ടുചോലകള്പോലും വറ്റിവരണ്ട കാനനപാതയില്‍ കുടിവെള്ളം പോയിട്ട് മുഖം കഴുകാന്‍പോലും വെള്ളം ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: