കൊച്ചി: സംസ്ഥാനത്തെ സിനിമാ പ്രതിസന്ധി പരിഹരിക്കുന്നതിന് നിര്‍മാതാക്കളും വിതരണക്കാരും നടത്തിയ അനൗപചാരിക ചര്‍ച്ചയും അലസിപ്പിരിഞ്ഞു. തീയറ്റര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു.
പ്രതിസന്ധി അവസാനിപ്പിക്കാന്‍ യോഗത്തില്‍ ഏകദേശ ധാരണയായെങ്കിലും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലെ ചിലര്‍ ഏകാധിപത്യനിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നു. പത്തിന് ചേരുന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ജനറല്‍ ബോഡിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിഹിതം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 16 മുതലാണ് സിനിമ പിന്‍വലിച്ചത്.
റിലീസിങ്ങിനൊരുങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എസ്ര, ഫുക്രി, ജോമോന്റെ സുവിശേഷങ്ങള്‍, കാംബോജി, വേദം തുടങ്ങിയ ക്രിസ്മസ് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയില്ല. നിര്‍മാണത്തിലിരിക്കുന്ന മിക്ക സിനിമകളുടെയും ചിത്രീകരണം നിര്‍ത്തിവച്ചു. കോടികള്‍ നഷ്ടമായ സിനിമാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: