വടകര: ഗവ: ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് അടക്കം നിരവധി മെഡിക്കല്‍ സ്റ്റാഫുകളുടെ അഭാവത്തെത്തുടര്‍ന്ന്!രോഗികള്‍ വലയുന്നു.
മൂന്ന് ഗൈനോക്ക ളജിസ്റ്റ് ആവശ്യമായ ഈ ആശുപത്രിയില്‍ ഒരു ഡോക്ടരുടെ ഒ.പി. മാത്രമാണ് നടക്കുന്നത്.
മാസം മുന്നൂറോളം പ്രസവം നടക്കുന്ന ആശുപത്രിയില്‍ ഒരു പ്രസവം പോലും നടക്കുന്നില്ലെന്ന് മാത്രമല്ല എല്ലാവരെയും റഫര്‍ ചെയ്യുകയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനെ തുടര്‍ന്നു ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ നേരിടുന്ന പ്രയാസം ഏറെയാണ്.
ആശുപത്രിയില്‍ ശസ്ത്രക്രിയ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ജൂനിയര്‍ സര്ജന് മാത്രമായതിനാല്‍ ഓപ്പറേഷന് മുടങ്ങിയിരിക്കുകയാണ്. ബ്ലഡ് ബാങ്കിന് സൗകര്യമുള്ള ആശുപത്രിയില്‍ പത്തോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ ഈ സംവിധാനവും നിലച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ടെങ്കിലും മൂന്ന് ആംബുലന്‍സും കട്ടപ്പുറത്ത് കയറ്റിയിട്ട് മാസങ്ങളായി .
താലൂക്ക് ആശുപത്രിയുടെ പേര് മാറ്റി ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് വെച്ചത് ഒഴിച്ചാല്‍ രോഗികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പൂര്‍ണ്ണ പരാജയമാണെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു.
സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ഗവ. ആശുപത്രിയില്‍ ഒഴിഞ്ഞ ഡോക്ടര്‍മാരുടെ തസ്തിക പുന:സ്ഥാപിക്കാത്തതിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: