ദിവാകരന് കൂടത്തില്‍ പിന്തുടരുന്നത് സഹോദരന്റെ പാത. ഹൈസ്കൂള്‍ വിഭാഗം കഥകളിയിലും മോണോആ ക്ടിലും സംസ്ഥാന തലത്തി ല്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ദിവാകരന്. ദിവാകരന്റെ സഹോദരന് ലക്ഷ്മണന് കൂടത്തില്‍ നാലു വര്‍ഷം തുടര്‍ച്ചയായി സം സ്ഥാന തലത്തില്‍ കഥകളി, ഓട്ടന്തുള്ളല്, കേരളനടനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഓട്ടന്തുള്ളല് മത്സരത്തില്‍ പങ്കെടുത്തെങ്കിലും ദിവാകരന് രണ്ടാം സ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. ഈയിനത്തില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദിവാകരന്. മാരീചനെയാണ് കഥകളിയില്‍ അവതരിപ്പിച്ചത്. ആധുനിക വിദ്യാഭ്യാസ രീതിയും ഏകലവ്യന്റെ ഗുരു ഭക്തിയും താരതമ്യം ചെയ്യുന്ന രീതിയിലാണ് മോണോ ആക്ട് അവതരിപ്പിച്ചത്. രമേശ് കാവില്‍ രചന നടത്തി സത്യന് മുദ്രയ്ക്ക് കീഴിലായിരുന്നു മോണോആക്ട് പരിശീലനം. കലാമണ്ഡലം കേശവന് നമ്പൂതിരിക്ക് കീഴിലാണ് കഥകളി പരിശീലനം. ചെറുവണ്ണൂര്‍ ഇഎസ്ഐയിലെ ജീവനക്കാരനായ മനോജിന്റെയും സ്കൂള്‍ അദ്ധ്യാപികയായ പ്രസീജയുടെയും മകനാണ് ദിവാകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: