കലോത്സവത്തിന്റെ രണ്ടാം ദിനം വേദി മൂന്ന് മോഹനത്തില്‍ നടന്ന സംസ്കൃത നാടക മത്സരത്തില്‍ അരങ്ങുനിറഞ്ഞ് പുരാണ ഇതിഹാസങ്ങള്‍. ഭാസനാടകമായ മധ്മവ്യായോഗവും, ആശ്ചര്യചൂഢാമണിയും മികവ് പുലര്‍ത്തി. ഭീമന് സ്വന്തം മകനായ ഘടോല്‍കചനോടൊപ്പം യുദ്ധം ചെയ്യുന്നതും ഹിടുമ്പിയെ കണ്ടതിന് ശേഷം ഘടോല്കചന് സ്വന്തം മകനാണെന്ന് തിരിച്ചറിയുന്നതും മധ്യമവ്യായോഗത്തിലൂടെ കുട്ടികള്‍ രംഗത്തവതരിപ്പിച്ചു. രാമായണ കഥയിലെ ജഡായു വധമായിരുന്നു ആശ്ചര്യചൂഡാമണിയിലൂടെ രംഗത്തെത്തിയത്. വിക്രമാദിത്യകഥയും, ജലത്തിന്റെയും പ്രകൃതിയുടെയും പ്രാധാന്യം വിളിച്ച് പറയുന്ന വയം ജലജഹയും വേദിയില്‍ ശ്രദ്ധേയമായി. മധ്യമാവ്യായോഗം നാടകാവതരണത്തിനിടക്ക് നമ്പ്രത്ത്കര യുപി സ്കൂളിലെ വിദ്യാര്‍ത്ഥി വേദിയില്‍ നിന്ന് താഴെ വീണ് പരിക്കേറ്റത് ഞെട്ടലുണ്ടാക്കി. നമ്പ്രത്ത്കര ഗവ.യുപി സ്കൂളിലെ അഭയ്കൃഷ്ണയാണ് താഴെ വീണത്. അര്വിന്ഷാജ്, അഭിനവ്കൃഷ്ണ, സിയാംഗ്കൃഷ്ണ, ബി.സി. അഭിനവ്, ആര്.കെ. അഭിനന്ദ്, ശ്രീവിദ്യ, വിസ്മയ, സുസ്ഥിക് സുനില്‍, പി.അമല്‍ദേവ്, എസ്.എസ്. ആദിത്യ എന്നിവരാണ് ഇതിലെ മറ്റ് അഭിനേതാക്കള്‍. എം.എസ്. സുലാച് ബാബുവാണ് നാടകം സംവിധാനം ചെയ്തത്.
രാമനാട്ടുകര നിവേദിതാ വിദ്യാപീഠത്തിലെ കുട്ടികള്‍ രാമായണകഥയെ ആസ്പദമാക്കിയുള്ള ആശ്ചര്യചൂഢാമണി അവതരിപ്പിച്ചു. സ്കൂളിലെ കായികാധ്യാപകന് ജിജേഷ് സംവിധാനം നിര്‍വ്വഹിച്ച നാടകത്തില്‍ ഇ. ശിവ, എസ്.വിസ്മയ, ഇ.അര്‍ച്ചന, എം.ജിഷ്ണു, വി. നിവേദ്യ, പി. ആനന്ദ്, ക്രിതിക, ഐശ്വര്യ പ്രസാദ്, കാവ്യാ ഉണ്ണി, ടി.അര്ജുന് എന്നിവരാണ് അഭിനയിച്ചത്. പ്രകൃതിക്ക് നേരെയുള്ള മനുഷ്യന്റെ കടന്നുകയറ്റം. പ്രതിപാദിച്ച പടിഞ്ഞാറ്റ്മുറി ഗവ. യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ‘വയം ജല ജഹയില്’ അനീഷ സനീഷ്,കെ. സന്ദീപ്, പി. അഞ്ജന, പി. അനഘ, പി.ഐശ്വര്യ, ബി. ആവണി, എന്‍.പി നീരജ്ചന്ദ്ര, ആര്.ജെ. കീര്‍ത്തന, എം.സാന്ദ്രാരാജ് എന്നിവരാണ് അഭിനേതാക്കള്‍. അധ്യാപകരായ ശശി കുരുവട്ടൂര്‍, കെ.എം. ശൈലജ, സി.എം. രഞ്ജിനി എന്നിവരാണ് സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: