കോഴിക്കോട്: കുളിരണിഞ്ഞുനിന്ന ധനുമാസ പുലരിയില്‍ തിരുവാതിരകളിച്ചെത്തിയ പെണ്‍കുട്ടികളും ഭാവതാളലയ സാന്ദ്രമായ ഭരതനാട്യവുമായാണ് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം അരങ്ങുണര്‍ന്നത്. ഒന്നാം ദിവസത്തെ ആലസ്യമൊന്നും രണ്ടാംദിനത്തെ ബാധിച്ചില്ല. വേദി ഒന്നില്‍ തിരുവാതിരക്കളിയും വേദി രണ്ടില്‍ ഭരതനാട്യവും വേദി മൂന്നില്‍ സംസ് കൃത നാടകവും വേദി നാലില്‍ മലയാള നാടകവും അരങ്ങുവാണു.
കേരള നടനവും മാപ്പിളകലകളും മോണോആക്ടും വേദി അഞ്ചിലും ആറിലും ഏഴിലും നിറഞ്ഞുനിന്നു. വേദി എട്ടില്‍ വിമര്ശനശരമെയ്ത് തുള്ളല്‍ കലാകാരന്മാര് നിറഞ്ഞപ്പോള്‍ ചെണ്ടയും സംഗീതോപകരണങ്ങളും വേദി ഒമ്പതിനെയും പതിനൊന്നിനെയും കീഴടക്കി. സംസ് കൃതോത്സവം വേദി പന്ത്രണ്ടിലും അറബിക് സാഹിത്യോത്സവം പതിമൂന്നും പതിനാലും വേദികളിലുമായിരുന്നു. രാഷ്ട്രഭാഷയാണ് വേദി പത്തില്‍ ഇന്നലെ മുഴങ്ങിക്കേട്ടത്.
വൈകീട്ട് നടന്ന സമ്മേളനത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന് മികച്ച പിടിഎയ്ക്കുള്ള പുരസ്കാരം വിതരണം ചെയ്തു
പഠനത്തോടൊപ്പം വിദ്യര്‍ത്ഥികളില്‍ കലാ അഭിരുചി വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും അധ്യാപകരും മുന്‍കൈയെടുക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. വിദ്യാര്‍ത്ഥികളെ എല്ലാ തലത്തിലും മുന്പിലെത്തിക്കണമെങ്കില് അവരില്‍ കലാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം. കലോത്സവങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്ല പ്രധാന്യമാണ് നല്കി വരുന്നത്. മൂന്ന് കോടിയോളം രൂപയാണ് റവന്യൂ ജില്ലാ കലോത്സവങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ അനുവിച്ചത്. കോഴിക്കോട് ജില്ലയ്ക്ക് 21 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളെ പൂര്‍ണ്ണമായും ലഹരി വിമുക്തമാക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലയിലെ മികച്ച പിടിഎ കമ്മിറ്റികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്ത മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എംഎല്‍എ പുരുഷന് കടലുണ്ടി കലാവൃക്ഷം ഏറ്റുവാങ്ങി. പാറക്കല്‍ അബ്ദുള്ള എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡിഡിഇ ഡോ ഗീരീഷ് ചോലയില്‍ മുക്കം മുഹമ്മദ്, എം. രാധാകൃഷ്ണന്, ആശ ശശാങ്കന്, നമ്പിടി നാരായണന്,ബിജുലാല്‍, പി.കിഷന്‍ചന്ദ്, എന്‍.പി. പത്മനാഭന്, റവ. ഡോ തോമസ് പനക്കല്‍, സി.പി. കുഞ്ഞുമുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: