ചെന്നൈ: തമിഴ്നാട്ടില്‍ പ്രമുഖ വ്യവസായി ബി.എസ്. അബ്ദുറഹ്മാന്റെയും ബന്ധുക്കളുടെയും വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 420 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വീടു കൂടാതെ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള ബുഹാരി ഗ്രൂപ്പ്, ഇടിഎ ഗ്രൂപ്പ്, ബി.എസ്.അബ്ദുറഹ്മാന് സര്‍വകലാശാലാ ഓഫിസുകളിലായിരുന്നു പരിശോധന. ബുഹാരി ഗ്രൂപ്പിന്റെ ഓഫീസുകളില്‍ മൂന്നാം ദിവസവും റെയ്ഡ് തുടരുന്നു.
തമിഴ്നാട്ടില്‍ ചെന്നൈയില്‍ കൂടാതെ മധുര, തൂത്തുക്കുടി, അബ്ദുറഹ്മാന്റെ സ്വദേശമായ രാമനാഥപുരം എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ചെന്നൈയില്‍ നുങ്കമ്പാക്കത്തുള്ള റഹ്മാന്റെ വസതി, ഖാദര്‍ നവാസ് ഖാന് റോഡില്‍ മരുമകന് ഹാലിദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം, മൂര്‍സ് റോഡില്‍ ബിഎസ് അബ്ദുറഹ്മാന് സര്‍വകലാശാലയുടെ കേന്ദ്ര ഓഫിസ്, സാലിഗ്രാമത്തിലും മൈലാപൂരിലെ സിറ്റി സെന്റര്‍ മാളിലുമുള്ള ഇടിഎ ഗ്രൂപ്പിന്റെ ഓഫിസുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു.
നേരത്തെ വ്യവസായി ശേഖര്‍ റെഡ്ഡിയുടെയും സഹായികളുടെയും ഓഫിസുകളിലും നടത്തിയ പരിശോധനകളില്‍ 170 കോടി രൂപയും 130 കിലോയോളം സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇയാള്‍ അടക്കം അഞ്ചു പേര് അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: