തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെതിരായ പിബി കമ്മിഷന് റിപ്പോര്‍ട്ട് ഞായറാഴ്ച കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. വി.എസ് ഗുരുതര അച്ചടക്ക ലംഘനം നടത്തിയതായി പിബി കമ്മിഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയുടെ ദേശീയ നിലപാടിനെ വി.എസ് പലവട്ടം ചോദ്യം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
വി.എസിനെതിരെ നടപടിയെടുക്കാന്‍ തരത്തിലുള്ള നിരവധി കണ്ടെത്തലുകള്‍ പിബി കമ്മിഷന് റിപ്പോര്ട്ടിലുണ്ടെന്നാണ്സൂചന. മുഖ്യമന്ത്രി പിണറായി വിജയന് എസ്എന്‍സി ലാവ്ലിന് കേസില്‍ പാര്‍ട്ടി എടുത്ത നിലപാടിനെതിരെ വി.എസ് പരസ്യനിലപാട് സ്വീകരിച്ചിരുന്നു. കൂടംകുളം സമരത്തില്‍ പാര്‍ട്ടിയുടെ ദേശീയ തീരുമാനത്തെ വി.എസ് വെല്ലുവിളിച്ച് രംഗത്ത് എത്തിയിരുന്നു. ഇതെല്ലാം പാര്‍ട്ടിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച ഈ വിഷയങ്ങളെല്ലം വിശദമായി ചര്‍ച്ച ചെയ്ത് വി.എസിന് സിപിഎം താക്കീത് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: