കൊച്ചി: സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ വെട്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന. സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തീയറ്റര്‍ കോംപ്ലക്സിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. ലിബര്‍ട്ടി പാരഡൈസ് തിയറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്ക്കുമ്പോള് സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് റെയ്ഡ്
തീയറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും വിതരണക്കാരും എ ക്ലാസ് തീയറ്റര്‍ ഉടമകളുമായി തര്‍ക്കം തുടരുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ പുതിയ റിലീസുകള്‍ ഒന്നും നടന്നിട്ടില്ല. ഇതിന് പിന്നാലെ തീയറ്ററില്‍ ഉള്ള മലയാള ചിത്രങ്ങള്‍ വിതരണക്കാര്‍ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എ ക്ലാസ് തീയറ്ററുകളില്‍ വിജിലന്‍സ് പരിശോധന
പ്രതികരിക്കാൻ ഇവിടെ എഴുതുക: