ന്യൂദല്‍ഹി: ലഷ്കര്‍ ഇ-തൊയ്ബ ഭീകരന് ബഹദൂര്‍ അലിയുടെ കുറ്റപത്രം എന്‍ഐഎ പാട്യാല പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ അലി പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
പാകിസ്താന് സ്വദേശിയായ ബഹദൂര്‍ അലിയെ കഴിഞ്ഞ ജൂലൈ 25നാണ് ദേശീയ സുരക്ഷാ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദ ക്യാമ്പില്‍ നിന്ന് പരിശീലനം നേടിയിരുന്നെന്ന് തെളിയിക്കുന്ന രേഖകളും പിടിച്ചെടുത്തിരുന്നു. കൂടാതെ എകെ 47 ഉള്‍പ്പടെയുള്ള ആയുധങ്ങളും, ജിപിഎസ് ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
ബഹദൂര്‍ അലിക്കെതിരെ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും പാകിസ്താന്റെ പങ്ക് വ്യക്തമായെന്നും ദേശീയ സുരക്ഷാ ഏജന്‍സി ഐജി അലോക് മിത്തല്‍ അറിയിച്ചു. ലഷ്കര്‍ ഇ ത്വയ്ബ തലവന്‍ ഹഫീസ് സെയ്ദിന്റെ മരുമകന് ഖാലിദ് വാലിദ് നല്കിയ നിര്‍ദ്ദേശത്തിനനുസരിച്ചാണ് ബഹദൂര്‍ അലിയും മറ്റു മൂന്നു പേരും ആക്രമണത്തിന് ഒരുങ്ങിയതെന്നാണ് വിവരം.
പാകിസ്താന്റെ പൂര്‍ണ പിന്തുണയോടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തുന്നതെന്ന ഇന്ത്യയുടെ വാദത്തിന് കരുത്ത് പകരുന്നതാണ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ തെളിവുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: