കൊല്‍ക്കത്ത: നോട്ട് അസാധുവാക്കിയതോടെ അഴിമതി ഏറെ ദുഷ്കരമാകുമെന്ന് ഫ്രഞ്ച് സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ ജീന്‍ ടിറോള്‍. കറന്‍സി രഹിത സമ്പദ്ഘടന അഴിമതി കുറയ്ക്കുമെന്നും ടിറോള്‍ ചൂണ്ടിക്കാട്ടി.
അഴിമതിയിലൂടെ സമ്പാദിച്ചത് മറ്റ് പല രൂപങ്ങളിലുമാകും സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത അമര്‍ത്യാ സെന്നന്റെ സാന്നിധ്യത്തിലായിരുന്നു ടിറോളിന്റെ പ്രതികരണം ഇന്ത്യയ്ക്ക് വഴികാട്ടി സ്കാന്ഡിനേവിയന് രാജ്യങ്ങള്‍ പലതും കറന്‍സിരഹിത സമ്പദ്ഘടനകളായി മാറിക്കഴിഞ്ഞു. പല കാരണങ്ങള്‍ കൊണ്ടും ജനങ്ങള്‍ കറന്‍സി ഇല്ലാതാകാന്‍ ആഗ്രഹിക്കുന്നുണ്ട്. കറന്‍സി രഹിത ഇടപാടുകളാണ് പലപ്പോഴും കൂടുതല്‍ സൗകര്യപ്രദം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഴിമതിയില്‍ നിന്ന് മുക്തമാകാനും ഇതുപകരിക്കും.
പ്രസിഡന്‍സി സര്‍വകലാശാലയില്‍ ദീപക് ബാനര്‍ജി അനുസ്മരണ പ്രഭാഷണത്തിനെത്തിയതാണ് ടിറോള്‍. അഴിമതി പൂര്‍ണമായും തുടച്ച് നീക്കാനാകില്ല. കാരണം അഴിമതിയിലൂടെ സമ്പാദിച്ച പണം ഭൂമിയായും കെട്ടിടങ്ങളായും ആഭരണങ്ങളായും മാറ്റപ്പെടും. എന്നാല്‍ ഭാവിയിലെ അഴിമതികള്‍ക്ക് തടയിടാന്‍ ഈ നടപടിയിലൂടെ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: