ചണ്ഡീഗഡ്: സ്ഥാനാര്‍ഥികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങളും രെതഞ്ഞെടുപ്പ് ചെലവില്‍ പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ നല്കുന്ന പരസ്യങ്ങള്‍ക്ക് വരുന്ന ചെലവും മൊത്തം ചെലവിലുള്പ്പെടുത്തും. കമ്മീഷന് വക്താവ് അറിയിച്ചു.
ജനപ്രാതിനിധ്യ നിയമം 77 ാം വകുപ്പ് പ്രകാരം സ്ഥാനാര്‍ഥികള്‍ ചെലവുകണക്ക് സൂക്ഷിക്കണം. പഞ്ചാബില്‍ ഒരാള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷമാണ്. പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ എന്നിവയെപ്പറ്റി പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ സമാധാന്, സുവിധ, സുഗം എന്നീ ആപ്പുകള്‍ കമ്മീഷന് തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: