തൊടുപുഴ: മക്കളെ മത്സരത്തിനിറക്കുന്ന അധ്യാപകരാണ് കലോത്സവ വേദികളിലെ പ്രധാന പ്രശ്നക്കാരെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡഡ
യറക്ടര്‍ എ ഇ അബുബക്കര്‍ പറഞ്ഞു.
തൊടുപുഴയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. കലോത്സവങ്ങളില്‍ രക്ഷിതാക്കള്‍ക്ക് പോലുമില്ലാത്ത പ്രശ്നങ്ങളുമായാണ് ചില അധ്യാപകരായ രക്ഷിതാക്കള്‍ കുട്ടികളുമായെത്തുന്നത്തുന്നത്.ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഡിഡിക്കും, വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ പലര്‍ക്കുമെതിരെ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡിഡി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.അധ്യാപകരുടെ മക്കള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കില്‍ രക്ഷിതാക്കളായ ഇവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കലോത്സവത്തില്‍ ഇതുവരെ മൂന്ന് പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വെള്ളം സ്റ്റേജില്‍ കിടന്ന് മത്സരാര്‍ഥി തെന്നി വീണെന്ന പരാതി അവാസ്തവമാണ്.
ഈ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വീഡിയോ ദ്യശ്യം പരിശോധിച്ചപ്പോള്‍ വെള്ളം സ്റ്റേജിലുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഏറ്റവും മികച്ച സ്റ്റേജാണിത്.സ്റ്റേജുകളെല്ലാം മികച്ച സൗകര്യമുള്ളതാക്കാന്‍ സ്റ്റേജ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.വിധികര്ത്താക്കളായെത്തുന്നവര്ക്ക് സംസ്ഥാന കലോത്സവം,ജജ
ില്ലാ കലോത്സവം,ഉപജില്ലാ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതിനു വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
ഇങ്ങനെയെത്തുന്ന വിധികര്‍ത്താക്കളെ മാറ്റി നിര്‍ത്തേണ്ട കാര്യമില്ല. മറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിധികര്‍ത്താവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: