തലശ്ശേരി: എരഞ്ഞോളി പാലത്തിനടുത്ത് വെച്ച് ബിജെപി പ്രവര്‍ത്തകനായ സുനില്‍ കുമാറിനെ സിപിഎം അക്രമിസംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് എരഞ്ഞോളി പാലം ഭാഗത്ത് ഇന്നലെ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ സുനില്‍ കുമാറിനെ യാതൊരു കാരണവുമില്ലാതെയാണ് കടയില്‍കയറി സിപിഎം സംഘം അക്രമിച്ചുപരിക്കേല്പ്പിച്ചത്. സുനില്‍ കുമാറിനെ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ഭാഗത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ശ്രമം തുടര്‍ന്നുവരികയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വ്യാഴാഴ്ച നടന്നത്. അക്രമത്തില്‍ ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. എരഞ്ഞോളിപ്പാലം ഭാഗത്തെ സിപിഎം അക്രമികള്‍ക്ക് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതിനാലാണ് ഈ പ്രദേശത്ത് സിപിഎം അഴിഞ്ഞാടുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. എരഞ്ഞോളിപ്പാലം ബസ് സ്റ്റോപ്പില്‍ 2016 ആഗസ്ത് 15 ന്റെ പ്രചാരണത്തിന് ഡിവൈഎഫ്ഐ കെട്ടിയ കൂടാരം ഇതുവരെ നീക്കം ചെയ്യാന്‍ തയ്യാറാവാത്ത ഡിവൈഎഫ്ഐക്ക് പോലീസ് കൂട്ടുനില്‍ക്കുമ്പോള്‍ ബിജെപിയുടെ കൊടിമരങ്ങളും കൊടികളും പ്രചാരണ സാമഗ്രികളും നശിപ്പിക്കാനും എടുത്തുകൊണ്ടുപോകാനും പോലീസ് വ്യഗ്രത കാട്ടുകയാണ് ചെയ്യുന്നത്. സിപിഎം ക്രിമിനല്‍ സംഘത്തിന് നേതൃത്വം നല്കുന്ന സുമിത്ത് വാളുമായി വീടുകളില്‍ കയറി അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സ്ത്രീകള്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല. ഈ നയമാണ് പോലീസ് തുടരുന്നതെങ്കില്‍ നിലവിലുള്ള ക്രമസമാധാനം തകരാനെ അത് ഉപകരിക്കൂ എന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ ടി.യു.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എന്‍.ഹരിദാസ്, കെ.എന്‍.മോഹനന്, കെ.ലിജേഷ്, കെ.കെ.പ്രേമന്, പി.വി.സുരേഷ്, സി.എം.ജിതേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: