ഇരിട്ടി: വ്യാഴാഴ്ച വിളക്കോട് പാറക്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തത് ഒരു നാടിന്റെ മുഴുവന്‍ വേദനയായി മാറി. വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടന്ന ശവസംസ്കാര ചടങ്ങില്‍ നൂറു കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു പാറക്കണ്ടത്തെ വലിയ വളപ്പില്‍ അലോറ സദാനന്ദന്, ഭാര്യ ശ്രീജ, മകള്‍ 12 വയസ്സുകാരി അനുനന്ദ എന്നിവരെ വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിട്ടിയിലെ ഒരു സമാന്തര കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഇവരുടെ മൂത്ത മകള്‍ രാവിലെ തന്നെ കോളെജിലേക്ക് പോയതിനു ശേഷമാണു ഇവര്‍ ആത്മഹത്യ ചെയ്തത്. വിളക്കോട് ഗവ.യുപി സ്കൂളില്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയകുട്ടി അനുനന്ദയെ സ്കൂളില്‍ വിടാതെ വീട്ടില്‍ നിര്‍ത്തിയിരുന്നു. സദാനന്ദനും ശ്രീജയും ആത്മഹത്യ ചെയ്യുന്നതിന് മുന്നേ അനുനന്ദയെ കഴുത്തില്‍ കയര്‍ മുറുക്കി ആദ്യം കൊന്നിരിക്കാം എന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ കട്ടിലിനു മുകളില്‍ സ്റ്റൂള് വെച്ച് അതില്‍ കയറി കഴുക്കോലില്‍ കയര്‍ കെട്ടിയായിരിക്കാം ഇവര്‍ തൂങ്ങിമരിച്ചതെന്നാണ് കട്ടിലില്‍ മറിഞ്ഞ് കിടക്കുന്ന സ്റ്റൂള് കാണുമ്പോള്‍ അനുമാനിക്കുന്നത്. ടാപ്പിംഗ് തൊഴിലാളിയായ സദാനാടന് സ്വതവേ ശാന്ത ശീലനാണെന്ന് നാട്ടുകാര്‍ പറയുന്നു. മനസ്സിനെ മഥിക്കുന്ന എന്തോ കാരണമാവാം ഇതെന്ന് അവര്‍ പറയുന്നു. അതേസമയം മൂത്ത മകള്‍ക്ക് ഒരു യുവാവുമായുണ്ടായ പ്രണയമാണ് ഇതിലേക്ക് വഴി തുറന്നെന്നും പരക്കേ നാട്ടില്‍ സംസാരമുണ്ട്. പ്രണയത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നെന്നും ഇതിനു മകള്‍ വഴങ്ങാത്തതാവാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍ നാട്ടുകാരോടോ സുഹൃത്തുക്കളോടോ ആത്മഹത്യ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരിക്കല്‍ പോലും സദാനാടന് പറഞ്ഞിരുന്നല്ലെന്നും ഇവര്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഒരു മണിയോടെ നാട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വീടിനു മുന്‍വശത്ത് ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനു വെച്ചു. അനുനന്ദ പഠിക്കുന്ന വിളക്കോട് സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളും ഇവിടെയെത്തി അന്ത്യോപചാര മര്‍പ്പിച്ചു. ജനപ്രതിനിധികളായ അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, ആര്‍എസ്എസ്, ബിജെപി നേതാക്കളായ വത്സന് തില്ലങ്കേരി, കെ.സജീവന്, വി.മുരളീധരന്, എന്‍.വി. ഗിരീഷ്, സിപിഎം നേതാക്കളായ കെ.ശ്രീധരന്, വി.രാജു, ബിനോയ് കുര്യന്, ഇബ്രാഹിം മുണ്ടേരി, കെ.വി.റഷീദ് തുടങ്ങി നിരവധി പേര് വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: