തലശ്ശേരി: ആര്‍എസ്എസ് ജില്ലാ നേതാവ് കതിരൂരില ഇളംതോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ വാദത്തിനായി ജില്ലാ ജഡ്ജ് വി.ജയറാം 13ലേക്ക് മാറ്റി. 2014 സപ്തംബര്‍ 1ന് രാവിലെയാണ് മനോജിനെ സിപിഎം സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പെടെ 24 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ ആദ്യം അറസ്റ്റിലായ 19 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം റിമാന്റ് ചെയ്യപ്പെട്ട 15 പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടെ മനോജ് വധക്കേസിന്റെ വിചാരണ നടപടികള്‍ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന സിബിഐയുടെ അപേക്ഷയും കേസ് കേരളത്തിന് പുറത്ത് മാറ്റണമെന്ന് കേസിലെ മുഖ്യ സാക്ഷി ഡയമണ്ട് മുക്കിലെ കുഞ്ഞിപ്പറമ്പത്ത് വി.ശശിധരന് നല്കിയ ഹരജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സിബിഐക്ക് വേണ്ടി അഡ്വ.എസ്.വിജയനും പ്രതികള്‍ക്ക് വേണ്ടി അഡ്വ.കെ.വിശ്വനാഥനും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: