ഇരിട്ടി : കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് രണ്ടു ബസ്സുകളിലായി കടത്തുകയായിരുന്ന അഞ്ഞൂറ് ഗ്രാം കഞ്ചാവും, 19 കുപ്പി കര്‍ണ്ണാടക മദ്യവും, രണ്ടു കിലോവോളം നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി കര്‍ണ്ണാടകത്തില്‍ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ്ആര്ടിസി ബസ്സില്‍ നിന്നുമാണ് കഞ്ചാവുമായി മടിക്കേരി സ്വദേശി ഉദേഷ് (23)നെ കിളിയന്തറ എക്സൈസ് സംഘം പിടികൂടി അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 500 ഗ്രാം കഞ്ചാവ് പിടികൂടി. ബാഗിനകത്ത് പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്യലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെട്ട അന്യദേശ തൊഴിലാളികള്‍ക്കും ചില വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും വില്‍പ്പന നടത്താനാണ് കഞ്ചാവ് കൊണ്ട് പോകുന്നതെന്നാണ് ഇയാള്‍ എക്സൈസ് സംഘത്തെ അറിയിച്ചത്. ഇയാളെ പിന്നീട് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. ഇരിട്ടിയിലേക്ക് വീരാജ്പേട്ടയില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നുമാണ് ആളില്ലാത്ത നിലയില്‍ കടത്തുകയായിരുന്ന 19 കുപ്പി കര്‍ണ്ണാടക മദ്യവും രണ്ടു കിലോവോളം നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് സംഘം പിടികൂടിയത്. മദ്യവും, മയക്കു മരുന്നുകളും, പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതും പിടികൂടുന്നതും ഒരു നിത്യ സംഭവമായി മാറിയിരിക്കയാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. ദേവദാസ്, പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.പി.വിജയന്, അഡോണ്‍ ഗോഡ്ഫ്രെന്റ്, സിഇഒമാരായ കെ.അഹമ്മദ്, പി.കെ.സോമന് എന്നിവരാണ് പിടികൂടിയ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: