തിരുവനന്തപുരം: രാജ്യത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത,് സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ടതിനാല്‍ രാജ്യത്തിന് അകത്തും പുറത്തും തനിക്ക് ശത്രുക്കളുണ്ടായി. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിച്ചു. വേണമെങ്കില്‍ രക്തം തരാം. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി പദം രാജിവച്ചതിനു ശേഷം ഇ. പി. ജയരാജന് നിയമസഭയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗമായിരുന്നു ഇത്.
മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന ജയരാജന് ഒന്നാമനു വേണ്ടി സ്ഥാനത്യാഗം ചെയ്ത വികാരമായിരുന്നു അത്. ജയരാജന് കുടുങ്ങിയതാണോ കുടുക്കിയതാണോ എന്ന രണ്ടഭിപ്രായം കേസുമായി ബന്ധപ്പെട്ടുണ്ട്. പാര്‍ട്ടിയും മുഖ്യമന്ത്രിയും അറിഞ്ഞേ വകുപ്പ് മേധാവികളെ നിയമിക്കാവൂ. ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ആരോപണം മുഖ്യമന്ത്രിയിലേക്കും വിരല്‍ ചൂണ്ടി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി പി. കെ. സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ ആലോചനയുണ്ടെന്നു ജയരാജന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. സിപിഎം കേന്ദ്രകമ്മറ്റി അംഗം പി. കെ. ശ്രീമതിയുടെ മകന് കൂടിയായതിനാല്‍ പിണറായി വിജയന് തടസ്സ വാദം ഉന്നയിക്കാതെ സമ്മതം മൂളിയിരുന്നു. എന്നാല്‍ ലോക്കല്‍ കമ്മറ്റിയുടെ എതിര്‍പ്പ് പുറത്ത് വന്നതോടെ ആരോപണം തന്നിലേക്ക് വരുമെന്നായതോടെയാണ് വിശ്വസ്തനെ കൈ വിട്ടത്.
മറ്റ് പാര്‍ട്ടികള്‍ ആരോപണവുമായി മുന്നോട്ട് വന്നപ്പോള്‍ ജയരാജനോട് രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ബന്ധുനിയമനം നടത്തുന്നതില്‍നിന്ന് ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന് വിലക്കിയിരുന്നുവെന്നായിരുന്നു ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെളിപ്പെടുത്തിയത്. നിയമനം മുഖ്യമന്ത്രി അറിഞ്ഞിരുന്നു എന്ന് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയില്‍ വ്യക്തം.ജയരാജനെ ന്യായീകരിക്കാനായിസംസ്ഥാന കമ്മിറ്റിയില്‍ പ്രസംഗിക്കാന്‍ മുതിര്‍ന്ന ശ്രീമതിയെയും പാര്‍ട്ടി സെക്രട്ടറി തടഞ്ഞു. കാരണം മകന്റെ നിയമനവുമായി ബന്ധപ്പെട്ട് പിണറായിയോടും പി.കെ. ശ്രീമതി പറഞ്ഞിരുന്നു, ഇത് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് ശ്രീമതിയെ പിന്തിരിപ്പിച്ചത്.
ബന്ധുനിയമനം സംബന്ധിച്ച് ജയരാജന്റെ ലോക്കല്‍കമ്മറ്റിയാണ് ആദ്യം പരാതി ഉന്നയിച്ചത്. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പരാതിപ്പെടല്‍. ജയരാജനെ വിജിലന്‍സ് ചോദ്യം ചെയ്തപ്പോള്‍ കുറ്റം ജീവനക്കാരെ ചുമലില്‍ വച്ച് രക്ഷപ്പെടുന്ന തരത്തിലായിരുന്നു മൊഴി നല്‍കിയത്. ജയരാജനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്നാണ് വിജലന്‍സിന്റെ ആവശ്യം. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിപ്രതിക്കൂട്ടിലാകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: