ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മൂന്നാം ദിനം ഭാവതാളലയസാന്ദ്രമായി. നൃത്തയിനങ്ങളുടെയും നാടന്‍പാട്ടിന്റെയും നാടകത്തിന്റെയും ദിനമായി മൂന്നാം ദിനം മാറി. വേദി ഒന്നിലേക്ക് കാണികളെ ഇരുകയ്യുംനീട്ടി സ്വീകരിച്ചത്. നൃത്തമത്സര സംഘങ്ങളായിരുന്നു. ഒരേ താളത്തില്‍ ഒരേ ഭാവത്തില്‍ നര്‍ത്തകിമാര്‍ വേദി നിറഞ്ഞാടിയതോടെ കാണികള്‍ അവിടേക്ക് ഒഴുകി. കുച്ചിപ്പുടി മത്സരം വേദി രണ്ടിനെയും ഭാരതനാട്യം മത്സരങ്ങള്‍ വേദിമൂന്നിനെയും കീഴടക്കി.
കോഴിക്കോടിന്റെ നാടക പ്രമികള്‍ വേദി നാലിലേക്ക് ഒഴുകി എത്തുകയായിരുന്നു ഇന്നലെ. ഹൈസ്കൂള്‍ വിഭാഗം നാടകമത്സരം വിഷയങ്ങള്‍കൊണ്ടും അഭിനയശേഷികൊണ്ടും കോഴിക്കോടിന് മുതല്‍ കൂട്ടാവുന്നതാണ്. മാര്‍ഗ്ഗംകളിയും വഞ്ചിപ്പാട്ടും നാടന്‍പാട്ടും ദഫ്മുട്ടും കഥാപ്രസംഗവും തായമ്പകയും ചെണ്ടമേളവുമെല്ലാം കാണികളെ പിടിച്ചു നിര്‍ത്തുന്നതായി. കഥാപ്രസംഗവും ഹിന്ദി പ്രസംഗവും സംസ്കൃതോത്സവം, അറബിക് സാഹിത്യോത്സവം എന്നിവയുടെ ഭാഗമായി നടന്ന മത്സരങ്ങളും കാണികളുടെ ശ്രദ്ധനേടി.
നാടകം, കുച്ചിപ്പുടി, വട്ടപ്പാട്, ഒപ്പന, മോഹനിയാട്ടം, നാടോടി നൃത്തം, കോല്‍ക്കളി, ലളിതഗാനം എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍. നാളെ വൈകീട്ട് കലോത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: