ന്യൂദല്‍ഹി; കോടികളുടെ അഴിമതി നടന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ കേസില്‍ ഇടനിലക്കാരന് ബ്രിട്ടീഷ് പൗരന് ജെയിംസ് ക്രിസ്ത്യന്‍ മിഷേലിന് ജാമ്യമില്ലാ വാറന്റ്. ദല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.
ഭാരതത്തിലെ വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ കോപ്ടര്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. മുന്‍വ്യോമസേനാ മേധാവി എസ് പി ത്യാഗി മകന് എന്നിവടരക്കം പ്രമുഖര്‍ പ്രതികളായ കേസില്‍ സോണിയക്കും അഹമ്മദ് പട്ടേലിനും എതിരെ ആരോപണം ഉയര്‍ന്നിരുന്നു. കോഴ നല്‍കിയവരുടെ പട്ടികയില്‍ ഇവരുടെ പേരുമുണ്ടായിരുന്നു.
ഇടപാടിന് ഇടനില നിന്നത് ക്രിസ്ത്യന്‍ മിഷേലായിരുന്നു. ഇയാള്‍300 ലക്ഷം യൂറോ(215 കോടി രൂപ) കോഴ വാങ്ങിയെന്നാണ് സിബിഐ കണ്ടെത്തിയത്. ഇതില്‍ ഒരു ഭാഗമാണ് ത്യാഗിക്കും ബന്ധുക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: