ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാട്ട്സാപ്പ് ഉപയോഗം ഇന്ത്യയില്‍. പുതുവര്‍ഷത്തിനുശേഷം നടത്തിയ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്. പുതുവര്ഷപ്പുലരിയില് സന്ദേശങ്ങള്‍ അയ്ക്കാന്‍ ടെലികോം കമ്പനികള്‍ കൂടുതല്‍ പണം ഇടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സന്ദേശങ്ങള്‍ വാട്ട്സാപ്പിലൂടെയാണ് അയച്ചിരുന്നത്.
ഡിസംബര്‍ 31ന് 1.4 കോടി (14 ബില്യണ്‍) വാട്ട്സാപ്പിലൂടെ സന്ദേശങ്ങളാണ് ഇന്ത്യയില്‍ കൈമാറിയിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്ത് ഇത്രയും ഉപയോഗം രേഖപ്പെടുത്തുന്നത്. വാട്ട്സാപ്പിന്റെ കടന്നുവരവോടെ 2016 ല്‍ ടെലികോം അധികൃതര്‍ക്ക് 3.1 മില്യണ്‍ ഡോളര്‍ (21 കോടി) ടെലികോം അധികൃതര്‍ക്ക് നഷ്ടമായെന്നും പറയുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വാട്ട്സാപ്പ് ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. അതിവേഗത്തിലുള്ള ആശവിനിമയമാണ് മുഖ്യ ആകര്‍ഷണം.
വാട്ട്സാപ്പിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നസാഹചര്യത്തില്‍ ഇതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബിസിനസ് ഹെഡ് നീരജ് അറോറ പറഞ്ഞു.
പുതുവര്ഷപ്പുലരിയില് വിവിധ മാധ്യമങ്ങള്‍ വഴി 31 ലക്ഷം ഫോട്ടോകളും 70 കോടി ജിഐഎഫുകളും 610 വീഡിയോകളുമാണ് ഇന്ത്യയില്‍ മാത്രം സന്ദേശങ്ങളായി കൈമാറിയിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ മുന്‍പന്തിയിലുള്ള ഫെയ്സ്ബുക്ക് 16 കോടി ഇന്ത്യക്കാരാണ് ഉപയോഗിക്കുന്നത്. അതായത് റഷ്യയിലെ ജനസംഖ്യയുടെ ഇരട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: