തൊടുപുഴ: ഇല്ലായ്മകളിലും വലയുമ്പോളും തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവികയ്ക്ക് കുച്ചിപ്പുടിക്ക് ഒന്നാം സ്ഥാനം സ്ഥാനം. ഇതോടൊപ്പം മോഹിനിയാട്ടം, ഭരതനാട്യം എന്നിവയ്ക്കും രണ്ടാം സ്ഥാനവും ഈ കൊച്ചു മിടുക്കി നേടി.
കലോത്സവത്തില്‍ കൈനിറയെ സമ്മാനങ്ങള്‍ ലഭിച്ച മകള്‍ക്ക് നല്ല ഉടുപ്പിട്ട് ഫോട്ടോയയ
്ക്ക് പോസ് ചെയ്യാനില്ലായിരുന്നു. അധ്യാപകര്‍ ഇത് അറിയിച്ചതിനെ തുടര്‍ന്നാണ് ബാര്‍ബര്‍ തൊഴിലാളിയായ അച്ഛന് പടി.കോടിക്കുളം വിളയില്‍ പ്രദീപ് മത്സരവേദിയിലെത്തിയത്. സ്നേഹനിധിയായ അച്ഛന് കൈയിലുണ്ടായിരുന്ന പൈസ നല്കി വാങ്ങിയ 200 രൂപയുടെ ഉടുപ്പ് മകള്‍ അണിഞ്ഞതോടെ ഒപ്പമുണ്ടായിരുന്നവരുടെ കണ്ണുകളെയും അത് സന്തോഷത്തിന്റെ ഈറനണിയിച്ചു. ഇല്ലായ്മകളിലും ഉയര്‍ന്ന വിജയം നേടിയ കുരുന്നിന് ആശംസ അറിയിക്കാനും ആരും മറന്നില്ല.
കുട്ടിയുടെ കലയിലെ കഴിവ് കണ്ട് സ്കൂളിലെ അധ്യാപകരും കലാകാരനായ ബാലുവും നല്കിയ പ്രോത്സാഹനമാണ് നേട്ടങ്ങള്‍ക്ക് കാരണമെന്ന് പ്രദീപ് പറയുന്നു. കുമാര്‍ മാഷ് സൗജന്യമായി പഠിപ്പിച്ചതും ഇവര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഒന്നാം ക്ലാസുമുതല്‍ ഭരതനാട്യത്തില്‍ ദേവിക ഒന്നാമതാണ്. വാടക വീട്ടിലാണ് മൂന്ന് പെണ്മക്കളുമായി പ്രദീപ് താമസിക്കുന്നത്. രാജിയാണ് അമ്മ. ഗോപികയും ആദിത്യയും സഹോദരിമാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: