പീരുമേട്: വണ്ടിപ്പെരിയാറില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കശാപ്പ് ശാലകള്‍ നടത്തിയിട്ടും നടപടിയില്ല. ദേശീയപാതയോരത്ത് പെട്രോള്‍ പമ്പിന് സമീപമാണ് അനധികൃത ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത്.
പൊതുനിരത്തുകളില്‍ ഇറച്ചി വില്‍പ്പനയും പ്രദര്‍ശനവും പാടില്ലെന്നുള്ള നിയമമാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിരവധി അനധികൃത ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് ഒന്നിനും ലൈസന്‍സ് നല്‍കിയിട്ടുമില്ല. ഇവിടെ നാളിതുവരെ സ്ലോട്ടര്‍ ഹൗസും പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ ഇവിടെ കടകളില്‍ തന്നെയാണ് കശാപ്പ് മൃഗങ്ങളെ കൊല്ലുന്നത്. കൊല്ലുന്നവയുടെ അവശിഷ്ടങ്ങള്‍ പെരിയാര്‍ തോട്ടിലേക്കാണ് തള്ളുന്നത്. ഇത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇവര്‍ ഇതിനെതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയതാണ്. വേനല്‍ കടുത്തതോടെ പെരിയാറിലെ നീരൊഴുക്ക് നിലച്ചതിനാല്‍ മാലിന്യം ഒഴുകിപ്പോകാതെ കെട്ടികിടക്കുകയാണ്. ഇവിടേയ്ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. കശാപ്പ് മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പ് മൃഗഡോക്ടറുടെ പരിശോധനയും മറ്റും ഇവിടെ നടപ്പാക്കുന്നില്ല.
കശാപ്പുകടയുടെ മുന്നില്‍ പ്രദര്‍ശനത്തിനായി വയ്ക്കുന്ന മൃഗങ്ങളുടെ തലഭാഗങ്ങള്‍ ദേശീയ പാതയിലൂടെ കടന്ന് പോകുന്ന വിദേശ ടൂറിസ്റ്റ
ുകള്‍ കാമറായില്‍ പകര്‍ത്തുന്നത് നിത്യകാഴ്ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: