തൃശ്ശൂര്‍: തൊഴില്‍ നഷ്ടപ്പെട്ട ചാരായ തൊഴിലാളികളുടെ പുനരധിവാസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് പ്രക്ഷോഭത്തിനൊരുങ്ങുന്നതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ചാരായ നിരോധനത്തിലൂടെ 12500 ഓളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബബാംഗങ്ങളുമാണ് വഴിയാധാരമാക്കപ്പെട്ടത്.തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ മാറിമാറി വരുന്ന് വര്ക്കാരുകള് തയ്യാറാകുന്നില്ല.വാഗ്ദാനങ്ങള്‍ നല്കി വഞ്ചിക്കുന്ന നിലപാടുകളാണ് ഇരു മുന്നണികളും സ്വീകരിച്ചു പോന്നത്.
യോഗ്യരായവര്‍ക്ക് ബന്ധപ്പെത്ത മേഖലകളില്‍ നിയമനം നല്‍കുകയും മറ്റുള്ളവര്‍ക്ക് അര്‍ഹമായ പുനരധിവാസ പേക്കേജ് നടപ്പിലാക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംസ് നേതാക്കള്‍ ആവശ്യപ്പെട്ടു.ഇതിന് തയ്യാറാകാത്തപക്ഷം നിയനടപടികളും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകും. പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന സമര പ്രഖ്യാപന കണ്വെന്ഷന് 10 ന് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടക്കും.ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി എംകെ.ഉണ്ണികൃഷ്ണന്,സികെ.ഷാജിലാല്‍,കെ.മോഹന്‍ദാസ്,കെഎന്‍ വിജയന്,.ഇനാരായണന്‍ കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: