തൃശൂര്‍: യുക്തിപൂര്‍വം ചിന്തിക്കുന്ന മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നതില് മതങ്ങള്‍ പരാജയപ്പെടുന്നതായി സ്വാമി ചിദാനന്ദപുരി. അന്ധവിശ്വാസങ്ങളും മാമൂലുകളും കൊണ്ട് മതങ്ങള്‍ക്ക് മനുഷ്യന്റെ യുക്തിബോധത്തെ സ്വാധീനിക്കാന്‍കഴിയില്ല. ഈ പ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നത് ഭാരതീയ ധര്‍മ്മം മാത്രമാണ്. ലോകത്ത് ഏറ്റവുമധികം കൊലകള്‍ നടക്കുന്നത് മതത്തിന്റെ പേരിലാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടാനും മാര്‍ഗം ഭാരതീയ ദര്‍ശനമാണ്. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ചത് ഇടതുപക്ഷമാണെന്നത് മിഥ്യാധാരണയാണ്. കലാകാരന്മാരും ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും മറ്റ് പ്ലാറ്റ്ഫോമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ഇടതുപക്ഷത്തിന്റെ തണലില്‍ ചേക്കേറി എന്നതു മാത്രമാണ് വസ്തുത. കേരളത്തില്‍ പരിവര്‍ത്തനം സൃഷ്ടിച്ച സാഹിത്യ-സാംസ്കാരിക നായകര്‍ ആര്‍ഷഭാരത ദര്‍ശനം ഉള്‍ക്കൊണ്ടവരായിരുന്നു. ഇടതുപക്ഷം അവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്തത്.
സ്വാമി ചൂണ്ടിക്കാട്ടി. ആര്‍ഷദര്‍ശന പുരസ്കാര സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൈചാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, ഭാരതീയ വിചാരകേന്ദ്രം സംഘടനാസെക്രട്ടറി കാ.ഭാ.സുരേന്ദ്രന്, കെഎച്ച്എന്‍എ ഭാരവാഹികളായ മന്മഥന്നായര്, അനില്‍കുമാര്‍പിള്ള, രാംദാസ്പിള്ള, സുരേന്ദ്രന്‍നായര്‍, പി.ശ്രീകുമാര്‍, വിശ്വനാഥന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: