പാലക്കാട്: കഞ്ചിക്കോട് സിപിഎം അക്രമത്തില്‍ മരിച്ച ചടയന്‍കലായ് രാധാകൃഷ്ണന്റെ(47) ഭൗതികശരീരം ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഇന്നലെ നാലുമണിയോടെ സംസ്കരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം 11 മണിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍,ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്,ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ബിഎംഎസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.സി.കൃഷ്ണന്,ജോ.സെക്രട്ടറി വത്സന് എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി.
വിവിധ പ്രദേശങ്ങളില്‍ നിന്ന അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. പാലക്കാട് മേലാമുറിയില്‍ സംസ്ഥാന ജന.സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് മൃതദേഹം ഏറ്റുവാങ്ങി. കെഎസ്ആര്‍ടിസി,കോട്ടമൈതാനം,കുന്നത്തൂര്‍മേട്, പുതുശ്ശേരി വഴി ചടയന്‍കലായിയില്‍ എത്തി.ആയിരക്കണക്കിനാളുകള്‍ ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ആര്‍എസ്എസ് ബിജെപി,ബിഎംഎസ് നേതാക്കളായ വി.ഉണ്ണികൃഷ്ണന്,വി.കെ.സോമസുന്ദരന്‍,എസ്.അജയകുമാര്‍,കെ.മഹേഷ്, എന്‍.മോഹന്‍കുമാര്‍,എം.അരവിന്ദാക്ഷന്,എ.നാരായണന്‍കുട്ടി,ആര്.രാജേന്ദ്രന്,കെ.സുധീര്‍,സി.പ്രസാദ്,സി.ശശികുമാര്‍,രവീന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്,ശോഭാ സുരേന്ദ്രന്, എന്‍.ശിവരാജന്,സി.കൃഷ്ണകുമാര്‍,അഡ്വ.ഇ.കൃഷ്ണദാസ്,എന്‍.ഷണ്മുഖന്,കെ.ജി.പ്രദീപ്കുമാര്‍,സി.ബാലചന്ദ്രന്, വി.ശിവദാസ്,കെ.സുധാകരന്,എസ്.രാജേന്ദ്രന്,വി.രാജേഷ്,വി.മാധവന് സിന്ധുരാജന്‍ എന്നിവര്‍ വിലാപയാത്രയോടൊപ്പം ഉണ്ടായിരുന്നു.
രാധാകൃഷ്ണന് അന്ത്യപ്രണാമം അര്‍പ്പിച്ച ശേഷം മൃതദേഹം കഞ്ചിക്കോട് ശ്മശാനത്തില്‍ സംസ്കരിച്ചു. രാധാകൃഷ്ണന്റെ മരണത്തോടനുബന്ധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: