നെയ്യാറ്റിന്‍കര: മഞ്ചവിളാകത്ത് പോലീസ് അതിക്രമം. അര്‍ദ്ധരാത്രിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട്ടില്‍ അതിക്രമിച്ചു കയറി. മഞ്ചവിളാകത്ത് കഴിഞ്ഞ കുറെ ദിവസങ്ങളായി സിപിഎം നടത്തുന്ന അക്രമണങ്ങള്‍ക്ക് കുടപിടിച്ച് പോലീസ് ബിജെപി പ്രവര്‍ത്തകരെ കടന്നാക്രമിക്കുകയാണ്. വെള്ളിയാഴ്ച ധനുവച്ചപുരത്ത് പാര്‍ക്ക് ജംഗ്ഷനു സമീപം യുവമോര്‍ച്ച പ്രവര്‍ത്തകനായ ശരത്തിനെ സംഘംചേര്‍ന്ന് ഡിവൈഎഫ്ഐ ഗുണ്ടകള്‍ കൊലചെയ്യാന്‍ ശ്രമിച്ചിരുന്നു.
ഗുണ്ടകളുടെ ക്രൂരമായ വെട്ടേറ്റ ശരത്ത് ആശുപത്രി ചികിത്സയിലുമാണ്. ശരത്തിനെ വെട്ടിയ ഡിവൈഎഫ് ഗുണ്ടകളുടെ പേരുകള്‍ വ്യക്തമായി ശരത് പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ അക്രമണം നടത്തിയ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ഗുണ്ടകള്‍ക്കെതിരെ നടപടികള്‍ എടുക്കേണ്ട പോലീസ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ പത്തോളം വാഹനങ്ങളില്‍ സിപിഎം അനുഭാവമുള്ള പോലീസുക്കാരുടെ നേതൃത്വത്തില്‍ മഞ്ചവിളാകത്തേ ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറുകയായിരുന്നു.
പലവീടുകളിലും സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയെയും വൃദ്ധയെ വരെ രാത്രിയില്‍ വീടിനു വെളിയിലാക്കി ഗൃഹോപകരണങ്ങള്‍ എറിഞ്ഞു തകര്‍ത്തു. പോലീസുകാരില്‍ ചിലര്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു. പോലീസ് മഞ്ചവിളാകത്തു കാണിച്ചുകൂട്ടിയ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടിനൊരുങ്ങുകയാണ് ബിജെപി.
സിപിഎമ്മിനു കുടപിടിക്കുന്ന കേരളാപോലീസിന്റെ നടപടിക്കെതിരെ ബിജെപി പാറശാല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാരായമുട്ടം പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. മാര്‍ച്ചിനെ പോലീസ് തടയാന്‍ ശ്രമിച്ചത് ചെറിയ രീതിയിലൂള്ള സംഘര്‍ഷത്തിനു വഴിയൊരുക്കി.
തുടര്‍ന്ന് നടന്ന ഉപരോധ പരിപാടിക്ക് ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം കരമന ജയന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സംസ്ഥാനസമിതി അംഗം മഞ്ചവിളാകം കാര്ത്തികേയന്, മണ്ഡലം ജന:സെക്രട്ടറി അരുവിയോട് സജി, യുവമോര്‍ച്ച സംസ്ഥാനസമിതി അംഗം മണവാരി രതീഷ്, ജില്ലാ വൈ. പ്രസിഡന്റ് ശ്രീരാഗ്, മണ്ഡലം പ്രസിഡന്റ് സജിത്ത്, ജനറല്‍ സെക്രട്ടറി അമ്പലം ദിലീപ്, മാണിനാട് സജി, കൊല്ലയില്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് നെടിയാംകോട് അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: