ശബരിമല: കര്‍പ്പൂരാരതി നടത്തുന്ന അയ്യപ്പഭക്തര്‍ കര്‍പ്പൂരം പൂര്‍ണമായി കത്തിതീര്ന്നൂ എന്നുറപ്പുവരുത്തി മാത്രമേ സ്ഥലത്തുനിന്നു പോകാവൂവെന്ന് അഗ്നിശമന രക്ഷാസേന സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
ദര്‍ശന നിരകളിലെ കര്‍പ്പൂരാരതി ഒഴിവാക്കണം. കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ കത്തിച്ച് സ്വാമിമാര്‍ക്ക് ഇടയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കണം.
കൂടുതല്‍നേരം ക്യൂവില്‍ നില്ക്കുമ്പോള് ആവശ്യത്തിന് വെള്ളം കുടിക്കണം. നടപ്പാതയിലും വഴിയിലും ഭക്തര്‍ കൂടിനിന്ന് വഴിമുടക്കരുത്. ദര്‍ശനം കഴിഞ്ഞ് പമ്പയിലേക്ക് പോകുന്ന ഭക്തര്‍ ബെയ്ലി പാലം വഴി പോകണം.
ക്യൂവില്‍ മുന്നില്‍ നില്ക്കുന്ന അയ്യപ്പന്മാര് ഗേറ്റ് തുറന്ന ഉടനേ ഓടുന്നതും, പുറകില്‍നില്‍ക്കുന്ന അയ്യപ്പന്മാര് തള്ളി മുന്നോട്ടുപോകുന്നതും ഒഴിവാക്കുക.
സ്വയം ഭക്ഷണം പാകം ചെയ്യുന്നതിനായി ഗ്യാസ് സ്റ്റൗ, മണ്ണെണ്ണ സ്റ്റൗ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം. ആഴിയില്‍ സമര്‍പ്പിക്കുന്ന നെയ്തേങ്ങാമുറി ആഴിയുടെ മദ്ധ്യഭാഗത്തായി സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വിരികളില്‍ കര്‍പ്പൂരാഴി പൂര്‍ണമായും ഒഴിവാക്കണം. മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തുനിന്നു പുല്മേട്ടില് പോകുന്ന അയ്യപ്പ ഭക്തര്‍ കൊച്ചു മാളികപ്പുറത്തെയും മണികണ്ഠന്മാരെയും കൊണ്ടുപോകുന്നത് കര്‍ശനമായി ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: