വിളപ്പില്‍: ജലക്ഷാമം രൂക്ഷമായ ഗ്രാമീണ മേഖലകളില്‍ നിന്ന് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വെള്ളം കടത്തുന്നു. വറ്റിവരണ്ട തോടുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവിടങ്ങളില്‍ ശേഷിക്കുന്ന ജലമാണ് കരാറുകാര്‍ മോട്ടര്‍ ഉപയോഗിച്ച് വലിയ ടാങ്കുകളിലാക്കി കടത്തുന്നത്.
ഗാര്‍ഹീക, കൃഷി ആവശ്യങ്ങള്‍ക്കായി ആളുകള്‍ ആശ്രയിക്കുന്ന നീരുറവകളില്‍ നിന്നാണ് വ്യാപകമായ ജല ചൂഷണം നടക്കുന്നത്. വാഹനങ്ങളില്‍ എത്തുന്ന സംഘം നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും തീരദേശ മേഖലകളില്‍ കുടിവെള്ളമായും തോടുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം വിറ്റഴിക്കുന്നതായി ആക്ഷേപമുണ്ട്. ആളൊഴിഞ്ഞ പ്രദേശങ്ങളിലെ നീര്‍ചാലുകളാണ് ഇവര്‍ ജല ചൂഷണത്തിന് തെരഞ്ഞെടുക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയാല്‍ റോഡ് നിര്‍മ്മാണത്തിന് പഞ്ചായത്ത് അനുമതിയോടെ എത്തിയതെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ തടിയൂരുന്നത്.
മലയിന്‍കീഴ്, വിളപ്പില്‍, മാറനല്ലൂര്‍, കാട്ടാക്കട, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് വെള്ളം കടത്തുന്നത്. നാട്ടുകാര്‍ പോലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: