തിരുവനന്തപുരം: എഴുമറ്റൂര്‍ പാലയ്ക്കല്‍ ഉപ്പുമാക്കല്‍ കോളനിയിലെ രാജു സുധ ദമ്പതികളുടെ മകന് അതുലിന് ബിജെപിയുടെ ചികിത്സാ സഹായം. ഓട്ടിസം ബാധിച്ച അഞ്ചു വയസുകാരനായ അതുല്‍രാജിനും കുടുംബത്തിനും വീടുവയ്ക്കാന്‍ സ്ഥലം അനുവദിക്കാമെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഒരു വര്‍ഷം മുന്‍പ് ഉറപ്പു നല്‍കിയിരുന്നു. അതുലിന്റെയും കുടുംബത്തിന്റെയും പരിതാപകരമായ അവസ്ഥകണ്ടാണ് അദ്ദേഹം ഈ വാഗ്ദാനം നല്‍കിയത്. ഒരു വര്‍ഷത്തിനകം സ്ഥലം കണ്ടെത്തെണമെന്ന്്് പട്ടികവര്‍ഗ വകുപ്പിനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച്് ‘ആശിക്കും ഭൂമി ആദിവാസിക്ക്’ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇതുവരെയും വീടിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പേരില്‍ ഏഴുസെന്റ് ഭൂമി മുണ്ടക്കയം പുഞ്ചവയലില്‍ ഉണ്ടെന്ന കാരണമാണ് സ്ഥലം അനുവദിക്കാന്‍ ഇപ്പോള്‍ തടസമെന്ന് കഴിഞ്ഞ ദിവസം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്ക്ക്്് അറിയാന്‍ കഴിഞ്ഞത്.
ഇവര്‍ക്കുള്ള റേഷന്‍ കാര്ഡ്് എപിഎല്‍ ആയതിനാല്‍ ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കാന്‍ അധികൃതര്‍ തടസവാദമുന്നയിക്കുന്നു. കുട്ടിക്കുള്ള ചികിത്സയ്ക്കായി പ്രതിമാസം 1000 രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.ഈ നിസ്സഹായാവസ്ഥയിലാണ്്് ബിജെപി പൂജപ്പുര ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശശികുമാര്‍, സംസ്ഥാന സമിതി അംഗം ആവന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ് മഹത് ഗ്രാമ സേവാ സമിതി പ്രസിഡന്റ്് ജയശങ്കര്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടിക്ക് കേരളത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിക്കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: