കണ്ണൂര്‍: വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ ബന്ധു നിയമനം നടത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഇ.പി.ജയരാജന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. വകുപ്പുകളില്‍ മേധാവികളെ നിയമിക്കുന്നതിന് മുമ്പ് വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ജയരാജന് ഇത് ലംഘിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ നിരവധി ടെസ്റ്റുകളിലൂടെ റാങ്ക് ലിസ്റ്റുകളിലെത്തിയിട്ടും നിയമനം നടത്താത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് നിയമനങ്ങള്‍ ഉണ്ടാകില്ലെന്ന് ഒരു മന്ത്രി പ്രഖ്യാപിച്ചപ്പോഴാണ് മറ്റൊരു മന്ത്രി ഇത്തരം നിയമനം നടത്തിയത്. കേരള യുവത്വത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് കേരള സര്‍ക്കാറെന്നും ഈ സാഹചര്യത്തില്‍ ധാര്‍മ്മികതയുണ്ടെങ്കില്‍ ഇ.പി.ജയരാജന് മട്ടന്നൂര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: