കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണപ്പന്തല്‍ ഒരുക്കുന്നത് ജവഹര്‍ സ്റ്റേഡിയത്തില്‍. ഒരേ സമയം 3000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് രജിസ്ട്രേഷന് സമയത്ത് നല്കുന്ന പഞ്ചിങ് കാര്‍ഡ് ഉപയോഗിച്ച് കലോത്സവം കഴിയുന്നതുവരെ ഭക്ഷണം കഴിക്കാം. സംഘാടകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേക കൂപ്പണുകള്‍ നല്‍കും. കുടിവെള്ളം പ്രശ്നമാകാതിരിക്കാന്‍ ഭക്ഷണ കമ്മിറ്റി ഊര്‍ജിത പ്രവര്‍ത്തനത്തിലാണ്. പാത്രം കഴുകുന്നതിനും കൈ കഴുകുന്നതിനും വലിയ അളവില്‍ വെള്ളം വേണ്ടിവരുന്നതിനാല്‍ ഇലയിലാണ് ഭക്ഷണം വിളമ്പുക. മാലിന്യപ്രശ്നം ഒഴിവാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും വെള്ളം പ്രതിസന്ധിയാകുമെന്ന് കണ്ടത്തെിയതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. മാലിന്യങ്ങള്‍ അതത് ദിവസം തന്നെ കോര്പറേഷന് അധികൃതരത്തെി നീക്കം ചെയ്യും.
ഗ്രൗണ്ടിനെ ബാധിക്കാത്ത തരത്തില്‍ ഇരുപതോളം അടുപ്പുകള്‍ ഉപയോഗിച്ചാണ് പാചകം ചെയ്യുക. 35 ലക്ഷം രൂപയാണ് ഭക്ഷണച്ചെലവ് പ്രതീക്ഷിക്കുന്നത്. ഏഴു ദിവസം കൊണ്ട് ആകെ 15 ലക്ഷം പേര്‍ക്ക് ഊണ് നല്‍കേണ്ടിവരുമെന്നാണ് ഭക്ഷണക്കമ്മറ്റിയുടെ കണക്ക്. മുന്‍വര്‍ഷങ്ങളില്‍ കലോത്സവ ഭക്ഷണം തയാറാക്കിയ അനുഭവസമ്പത്തിന്റെ രുചിപ്പെരുമയുമായി പഴയിടം നമ്പൂതിരിക്കൊപ്പം 120 സഹായികള്‍ കലവറയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: