ചെങ്ങന്നൂര്‍: രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യം തുടച്ചുനീക്കാന്‍ മുദ്രാവാക്യം മുഴക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ദാരിദ്ര്യത്തെ മറികടക്കാന്‍ ഇച്ഛാശക്തിയുള്ള തീരുമാനങ്ങളാണ് വേണ്ടതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ഒ.രാജഗോപാല്‍ എംഎല്‍എ.
സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഉടലെടുത്ത സഹകരണ പ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് നയിക്കുന്ന ദക്ഷിണമേഖല പ്രചരണ യാത്ര ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കലിലൂടെ ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും കള്ളപ്പണക്കാരെ കണ്ടെത്താനും ഇവ പിടിച്ചെടുക്കുവാനുമുള്ള പദ്ധതിക്കാണ് തുടക്കമിട്ടത്. നോട്ട് അസാധുവാക്കല്‍ മാത്രമല്ല ബിജെപിയുടെ ലക്ഷ്യം കള്ളപ്പണക്കാരെയും ബിനാമികളേയും കണ്ടെത്തുകയും ഇവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഇതിലൂടെ രാജ്യത്ത് സാമ്പത്തിക സമത്വം കൈവരിക്കാനുള്ള പദ്ധതികള്ക്കുകൂടിയാണ് മോദി തുടക്കമിട്ടിരിക്കുന്നത്. സഹകരണത്തെ എതിര്‍ക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. വര്ഗസമരക്കാര്ക്ക് എങ്ങനെയാണ് സഹകരണം ഉണ്ടാക്കാന്‍ സാധിക്കുക. കേരളത്തിലെ സഹകരണ മേഖലയിലെ സ്തംഭനം സംസ്ഥാന സര്‍ക്കാരിന്റെ സൃഷ്ടിയാണെന്നും, ജനകീയ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് സിപിഎം നേതാക്കള്‍ സാമ്പത്തിക പരിഷ്കരണത്തെപ്പറ്റി തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ജാഥാ ക്യാപ്റ്റന്‍ എം.ടി. രമേശിന് പതാക കൈമാറി പ്രചരണയാത്രയുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ നിര്‍വ്വഹിച്ചു. ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന നേതാക്കളായ അഡ്വ. വി.വി. രാജേഷ്, സി.ശിവന്‍കുട്ടി, പുഞ്ചക്കരി സുരേന്ദ്രന്, അഡ്വ. പി.സുധീര്‍, രാജി പ്രസാദ്, വെള്ളിയാകുളം പരമേശ്വരന്, എല്‍. പത്മകുമാര്‍, കെ. സോമന്, ഡോ. ബിനു, ഗോപന് ചെന്നിത്തല തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: