കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസില്‍ മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസിനെ ഒന്നാം പ്രതിയാക്കി സിബിഐയുടെ ആദ്യ കുറ്റപത്രം. പാന്‍ ഏഷ്യ ടൂര്‍സ് അന്‍ഡ് ട്രാവല്‍സ് ഉടമ എം.കെ. സലിം, എംഎസ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍സ് ഉടമ എം.എസ്. സാജന് രണ്ടും മൂന്നും പ്രതികളാണ്.
വിവിധ ഏജന്‍സികള്‍ നഴ്സുമാരില്‍ നിന്നു വന്‍തുക വാങ്ങി റിക്രൂട്ട്മെന്റ് നടത്തിയത് അഡോള്‍ഫസിന്റെ സഹായത്തോടെയാണെന്ന് വ്യക്തമായതോടെയാണ് ഒന്നാം പ്രതിയാക്കിയത്. വിദേശരാജ്യങ്ങളിലേക്ക് നഴ്സ്റിക്രൂട്ട് ചെയ്തതില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്.
സര്‍ക്കാര്‍ ഏജന്‍സിയായ ഒഡേപെക് അടക്കം 7 സ്ഥാപനങ്ങളായിരുന്നു കുവൈറ്റിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയത്. സിബിഐ അന്വേഷണം നാലു സ്ഥാപനങ്ങള്‍ക്കെതിരെയാണ്.
ആദ്യ കേസിലാണ് കുറ്റപത്രം തയ്യാറായത്.വന്‍ തുക വാങ്ങി നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തിയ കേസില്‍ 2015 മെയ് മാസത്തിലാണ് സിബിഐ കേസെടുത്തത്. കൊച്ചിയിലുള്ള മാത്യു ഇന്റര്‍നാഷണല്‍, ജെ.കെ. ഇന്റര്‍നാഷണല്‍, ചങ്ങനാശ്ശേരിയിലുള്ള പാന്‍ ഏഷ്യ എന്നീ സ്ഥാപനങ്ങള്‍ തട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതായി സിബിഐ അന്ന് വ്യക്തമാക്കിയിരുന്നു. പാന്‍ ഏഷ്യക്ക് റിക്രൂട്ട്മെന്റ് അംഗീകാരമില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: