കഥാപ്രസംഗം മത്സരത്തില്‍ മേമുണ്ട പെരുമ. യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം കഥാപ്രസംഗം മത്സരങ്ങളില്‍ ഒന്നാമതെത്തിയത് മേമുണ്ട എച്ച്എസ് എസ്സിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഇതില്‍ രണ്ടുപേര്‍ സഹോദരിമാരാണ്.
മൂന്നുപേരെയും കഥാപ്രസംഗം പഠിപ്പിച്ചത് സ്കൂളിലെ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ പി.കെ. കൃഷ്ണദാസ്. ഇദ്ദേഹത്തിന്റെ മക്കളാണ് യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനക്കാരായത്. യുപിയില്‍ പാര്‍വണ, ഹൈസ്കൂളില്‍ സഹോദരി കൃഷ്ണേന്ദു എന്നിവരും എച്ച്എസ്എസില്‍ വി. അനുനന്ദയുമാണ് ഈ നേട്ടം കൈവരിച്ചത്. ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തുന്ന ക്രൂരതകള്‍ വ്യത്യസ്തമായ രണ്ട് കഥകളിലൂടെ അവതരിപ്പിച്ചാണ് സഹോദരിമാര്‍ ഒന്നാമതത്തെിയത്. മഗധരാജവംശത്തിലെ രാജാവായ ബിംബസാരന്റെ കഥപറഞ്ഞാണ് അനുനന്ദ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ ആര്‍ഹത നേടിയത്. പാര്‍വണയുടെയും കൃഷ്ണേന്ദുവിന്റെ അമ്മ ഷീനയും ഇതേസ്കൂളിലെ അധ്യാപികയാണ്. അധ്യാപകരായ മുരളീധരന്റെയും ബിന്ദുവിന്റെയും മകളാണ് അനുനന്ദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: