ന്യൂദല്‍ഹി: കേരളത്തിലെ കോടതികളില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പത്രപ്രവര്‍ത്തകര്‍ക്ക് വിലക്കേര്പ്പെടത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതി ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്. ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷം ഇടപെടാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ പ്രശ്ന പരിഹാരമില്ലാതെ പോവുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നും മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജി നല്കിയ പത്രപ്രവര്‍ത്തകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: