തൊടുപുഴ: നോട്ട് നിരോധനം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ നെഞ്ചേറ്റിയപ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മാത്രം ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അഡ്വ. പി എസ്. ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നയിക്കുന്ന കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രചരണ ജാഥ തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാന്‍പോകുന്ന തലമുറയെപറ്റി ചിന്തിച്ചാണ് ഉത്തമ രാഷ്ട്ര തന്ത്രജ്ഞനായ പ്രധാനമന്ത്രി ഇത്തരമൊരു ധീരപ്രവര്‍ത്തനത്തിന് മുതിര്‍ന്നത്. ഇതിനെതിരെ സത്യത്തിന്റെ ഒരു കണികപോലും പറയാനില്ലാതെയാണ് കേരളത്തിലെ ഇടതുവലതുപക്ഷങ്ങള്‍ കള്ളപ്പണക്കാര്‍ക്കൊപ്പം നിന്ന് വിമര്‍ശിക്കുന്നത്. കള്ളപ്പണക്കാര്‍ ഒറ്റപ്പെട്ടവരല്ലെന്നും അവരെ മുന്‍നിര്‍ത്തി പ്രക്ഷോഭങ്ങള്‍ക്ക് ഒരുക്കി വിടുന്നത് കോണ്‍ഗ്രസ്സ
ും സിപിഎമ്മുമാണെന്നും അദ്ദേഹം ആരോപിച്ചു.
മണ്ടത്തരങ്ങള്‍ എഴുതിയതിന് അവാര്‍ഡ് ഉണ്ടെങ്കില്‍ കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് അടുത്തിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന് നല്‍കണമെന്നും അദ്ദേഹം പരിഹസിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവിടെ ഒന്നും ഇല്ലാത്ത പ്രശ്നം കേരളത്തില്‍ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയും ചേര്‍ന്ന് മനപൂര്‍വ്വം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ച് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദ്യം പറഞ്ഞത് ഇടത് പക്ഷമാണ്, നിരോധനം വന്നതോടെ സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇടത് നടത്തുന്നത്.
രാജ്യമാണ് വലുതെന്നും രാഷ്ട്രീയത്തിന് രണ്ടാം സ്ഥാനമാണെന്നും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഫലവത്താക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു ധീര നടപടിയെടുത്തതെന്നും അഡ്വ. പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. 8 മണിയോടെ നഗരത്തിലെത്തിയ ജാഥയ്
ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്.
തൊടുപുഴ മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് പി എം വേലായുധന്, സംസ്ഥാന സമിതി അംഗങ്ങളായ രാജഗോപാല്‍, പി എ വേലുക്കുട്ടന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അന്നമ്മ കുരുവിള, ദേശീയ സമിതിയംഗം പി പി സാനു, ജില്ലാ ജന.സെക്രട്ടറി കെ എസ് അജി, സെക്രട്ടറിമാരായ വി കെ ബിജു, ബിനു പ്രകാശ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി ആര് വിനോദ്, സി എസ് ശശിധരന്‍പിള്ള, മണ്ഡലം ജന. സെക്രട്ടറിമാരായ എസ് പത്മഭൂഷണ്‍, കെ എസ് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
കോലാനിയില്‍ നിന്ന് ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെയാണ് ശോഭാസുരേന്ദ്രന് നയിക്കുന്ന റാലി ജില്ലയിലെ ആദ്യ സമ്മേളന സ്ഥലത്തെത്തിയത്. ഗാന്ധിസ്ക്വയറിന് സമീപത്തായുള്ള മുനിസിപ്പല്‍ മൈതാനത്ത് നൂറ് കക
ണക്കിന് പ്രവര്‍ത്തകരാണ് റാലിയെ സ്വീകരിക്കുന്നതിനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: