മുംബൈ: ഇന്ത്യയുടെ ഏകദിന, ട്വന്റി20 നായകസ്ഥാനത്തു നിന്ന് ഒഴിയാന്‍ എം.എസ്. ധോണിക്കു മേല്‍ ബിസിസിഐ സമ്മര്‍ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്തംബറില്‍ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ പുതിയ സെലക്ഷന് കമ്മിറ്റി ചുതലയേറ്റെടുത്തതോടെ ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി. ഇതിനു ചുക്കാന്‍ പിടിച്ചത് പ്രസാദെന്നും റിപ്പോര്‍ട്ട്.
2019 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുകയാണ് സെലക്ഷന് കമ്മിറ്റിക്കു മുന്നില്‍ വച്ച പ്രധാന ദൗത്യം. അതി നു പ്രധാന തടസം ധോണി. പ്പോഴേക്കും ധോണിക്ക് 39 വയസാകും. ഇപ്പോള്‍ മുതല്‍ ടീമിനെ സജ്ജമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങണമെന്നാണ് ബിസിസിഐ തീരുമാനിച്ചത്.
നാഗ്പ്പൂരില്‍ ഗുജറാത്ത്-ഝാര്‍ഖണ്ഡ് രഞ്ജി ട്രോഫി സെമിഫൈനലിനു ശേഷമാണ് പ്രസാദ്, ധോണിയുമായി സംസാരിച്ചത്. ഝാര്‍ഖണ്ഡ് ടീമിനൊപ്പം ധോണിയും എത്തിയിരുന്നു. ലോകകപ്പിനു മുന്‍പ് ടെസ്റ്റ് നായകന് വിരാട് കോഹ്ലിക്ക് ആവശ്യമായ സമയം നല്‍കണമെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. ഇതോടെ, ധോണി രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച രാജി തീരുമാനം ധോണി ബിസിസിഐയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: